തൃശൂർ: പൈൽസിനും ഫിസ്റ്റുലയ്ക്കും ചികിത്സയെന്ന രീതിയിൽ ബോർഡ് സ്ഥാപിച്ച് വർഷങ്ങളായി ചികിത്സ നടത്തുന്ന വ്യാജ ഡോക്ടർ പിടിയിൽ. കുന്ദംകുളത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. അസം സ്വദേശിയായ പ്രകാശ് മണ്ഡലാണ് അറസ്റ്റിലായത്. പാറേമ്പാടത്ത് പ്രവർത്തിക്കുന്ന റോഷ്നി ക്ലിനിക് എന്ന സ്ഥാപനത്തിന്റെ മറവിലാണ് പ്രതി ചികിത്സ നടത്തിയിരുന്നത്.
ക്ലിനിക്കിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് വ്യാജ ഡോക്ടാറാണെന്ന വിവരം കണ്ടെത്തിയത്. ഇയാളുടെ പക്കലിൽ വിശദമായ രേഖകളൊന്നും ഉണ്ടായിരുന്നില്ല. തുടർന്ന് ഇയാൾക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തു. ചികിത്സയ്ക്ക് ഉപയോഗിക്കുന്ന പല വസ്തുക്കളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
ക്ലിനിക്കിൽ നിന്ന് ലഭിച്ച രേഖകളും മറ്റും പൊലീസ് പരിശോധിച്ചുവരികയാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.