തിരുവനന്തപുരം: തിരുവനന്തപുരം തമ്പാനൂർ ബസ് സ്റ്റാന്റിന് സമീപത്ത് നിന്ന് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ശ്രീലങ്കൻ സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ബസ് ടെർമിനലിന് സമീപത്ത് നിന്ന് വൈകിട്ടോടെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
35 വയസ് തോന്നിക്കുന്ന ഇയാളെ പോലീസ് , കേന്ദ്ര-സംസ്ഥാന സംസ്ഥാന ഇന്റലിജൻസിനൊപ്പം മിലിട്ടറി ഇന്റലിജൻസും ചോദ്യം ചെയ്തു. സിംഹള മാത്രം സംസാരിക്കുന്ന ഇയാളെ പരിഭാഷകന്റെ സഹായത്തോടെയാണ് ചോദ്യം ചെയ്തത്.
വര്‍ക്കലയില്‍ നിന്നും നാഗര്‍കോവിലിലേക്കുള്ള ട്രെയിന്‍ ടിക്കറ്റും ഇയാളില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്.
ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിൽ നടന്നതിന് സമാനമായ രീതിയിൽ കേരളത്തിലും സ്ഫോടനം നടത്താൻ ഭീകരർ പദ്ധതിയിട്ടിരുന്നതായി കഴിഞ്ഞ ദിവസം പിടിയിലായ റിയാസ് അബൂബക്കർ മൊഴി നൽകിയിരുന്നു. ഈ സാഹചര്യത്തിൽ സംസ്ഥാനത്താകമാനം സുരക്ഷ ശക്തമാക്കിയ സാഹചര്യത്തിലാണ് ശ്രീലങ്കൻ സ്വദേശി പിടിയിലാകുന്നത്.