കോഴിക്കോട് ; കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഭീകരരെ നേരിടാൻ ഉറച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം . കമ്മ്യൂണിസ്റ്റ് ഭീകരരെ അടിച്ചമർത്താനായി കോബ്ര സ്ക്വാഡിനെ മോദി സർക്കാർ കേരളത്തിലേയ്ക്ക് അയക്കും . ഇന്നും നാളെയുമായി സംഘം കേരളത്തിൽ എത്തും .
കഴിഞ്ഞ ദിവസങ്ങളിലടക്കം കേരളത്തിൽ ഉണ്ടായ വിഷയങ്ങൾ പരിഗണിച്ചാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ നീക്കം . സി ആർ പി എഫിന്റെ പ്രത്യേക വിഭാഗമാണ് കോബ്ര സ്ക്വാഡ് . ഉത്തരേന്ത്യയിലെ കമ്മ്യൂണിസ്റ്റ് ഭീകരരെ നേരിടുന്നതിൽ പരിശീലനം നേടിയ സംഘമാണ് കേരളത്തിലേയ്ക്ക് എത്തുന്നത് .
ഓഗസ്റ്റ് 26 ന് ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ പ്രത്യേക സംഘം യോഗം ചേർന്നിരുന്നു . ഇതിലാണ് കേരളത്തിലെയടക്കം കമ്മ്യൂണിസ്റ്റ് ഭീകരരെ നേരിടാൻ പദ്ധതികൾ തയ്യാറാക്കിയത് . കശ്മീരിലെ വിഘടനവാദികൾക്ക് പിന്നാലെ രാജ്യത്തെ കമ്മ്യൂണിസ്റ്റ് ഭീകരതയെയും നേരിടാനാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ തീരുമാനം .
രാജ്യത്ത് ഏറ്റവും കൂടുതൽ സുരക്ഷിതമായി കമ്മ്യൂണിസ്റ്റ് ഭീകരർ കാണുന്ന മലപ്പുറം , വയനാട് , പാലക്കാട് എന്നീ ജില്ലകളിൽ നിന്ന് ഭീകര ഭീഷണി പൂർണ്ണമായും ഒഴിവാക്കാനാണ് കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നത് . 550 കോടി രൂപയാണ് ഇതിനായി കേന്ദ്രം കേരളത്തിനു അനുവദിച്ചിരിക്കുന്നത് .
ഇപ്പോൾ അറസ്റ്റിലായിരിക്കുന്ന അലൻ ,താഹ എന്നിവർക്ക് അട്ടപ്പാടിയിലെ കമ്മ്യൂണിസ്റ്റ് ഭീകര ബന്ധമുണ്ടെന്ന റിപ്പോർട്ട് അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട് . ഇതും ആഭ്യന്തരമന്ത്രാലയം കണക്കിലെടുത്തിട്ടുണ്ട് .
രണ്ട് ദിവസങ്ങൾക്ക് മുൻപ് കേസ് ഏറ്റെടുക്കുന്നതിന് സാധ്യത തേടി എൻഐഎ എത്തിയിരുന്നു . കൊച്ചി യൂണിറ്റിലെ പ്രത്യേക സംഘമാണ് കോഴിക്കോടെത്തി പ്രാഥമിക അന്വേഷണം നടത്തിയത്.
മാത്രമല്ല യുവാക്കളുടെ കമ്മ്യൂണിസ്റ്റ് ഭീകര ബന്ധം സംബന്ധിച്ച അന്വേഷണത്തിന് മറ്റു സംസ്ഥാനങ്ങളിലെ കമ്മ്യൂണിസ്റ്റ് ഭീകര വിരുദ്ധ സേനാ ഉദ്യോഗസ്ഥര്‍ കോഴിക്കോട് എത്തുന്നുണ്ട് ഇവർക്ക് കേരള പോലീസ് ശേഖരിച്ച തെളിവുകള്‍ കൈമാറും .