ഇന്ത്യൻ പ്രതിരോധ മേഖലയെ കൂടുതൽ കരുത്തുറ്റതാക്കുന്ന അതി ശക്തിയേറിയ ആളില്ലാ വിമാനങ്ങൾ ഇസ്രായേലിൽ നിന്ന് ഇന്ത്യയ്‌ക്കായി പറന്നെത്തുന്നു . കില്ലർ ഡ്രോണുകൾ വാങ്ങാനുള്ള കരാർ പ്രതിരോധ മന്ത്രാലയം അംഗീകരിച്ചതായാണ് റിപ്പോർട്ട് . 40 കോടി ഡോളർ കണക്കാക്കപ്പെടുന്ന ഇടപാടിനു അന്തിമ രൂപം നൽകാൻ സർക്കാർ ശ്രമിക്കുന്നുവെന്നാണ് പ്രതിരോധ മന്ത്രാലയ വക്താവ് അറിയിച്ചത് . ആയുധം വഹിക്കാൻ കഴിയുന്ന 10 ഹെറോൺ ഡ്രോണുകളാണ് ഇസ്രായേലിൽ നിന്ന് വരുന്നത് .
ഇസ്രായേലിന്റെ ഏറ്റവും ശക്തിയേറിയ ആയുധമാണ് കില്ലർ ഡ്രോണുകൾ എന്നറിയപ്പെടുന്ന ഹെറോൺ ഡ്രോണുകൾ . 1 ടൺ പേലോഡ് വഹിക്കാൻ കഴിയുന്ന 85 അടി ചിറകുള്ള ആകാശ വാഹനമായ ഹെറോൺ ടിപി വായുവിൽ നിന്ന് ഉപരിതലത്തിലേക്ക് മിസൈലുകൾ വിക്ഷേപിക്കാൻ പ്രാപ്തമാണ് .
മെയ് മാസത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രയേൽ സന്ദർശിച്ചിരുന്നു. ഇതിനു ശേഷമാണ് കരാർ ഒപ്പിട്ടത്. 35,000 അടി ഉയരത്തിൽ വരെ പറന്ന് ആക്രമണം നടത്താനും ഹെറോണിന് കഴിയും.ഇസ്രായേൽ എയ്റോസ്പേസ് ഇൻഡസ്ട്രീസാണ് ഈ ഡ്രോണുകൾ നിർമ്മിക്കുന്നത്.
ശത്രുവിന്റെ നീക്കം നിരീക്ഷിക്കാനും,അതേ സമയം തകർക്കാനും ശേഷിയുള്ളവയാണിത്.470 കിലോഗ്രാം ആയുധങ്ങൾ വരെ വഹിക്കാൻ ശേഷിയുള്ള ഹെറോൺ ഡ്രോൺ 350 കിലോമീറ്റർ ദൂരം വരെ സഞ്ചരിക്കും. അതിർത്തി കടന്ന് ആക്രമണം നടത്തി തിരിച്ചുവരാൻ വരെ ശേഷിയുള്ളതാണ് ഹെറോൺ. ശത്രുവിന്റെ നീക്കങ്ങൾ മുൻകൂട്ടി തിരിച്ചറിയാനും ഈ ഡ്രോണുകൾക്ക് കഴിയും.
സ്ഥലവും പ്രദേശത്തെ സംഭവ വികാസങ്ങളും എല്ലാം തൽസമയം പകർത്തി കമാൻഡോകളുടെ കേന്ദ്രത്തിലേക്കെത്തിക്കാൻ ഹെറോണിന് കഴിയും.470 കിലോഗ്രാം ആയുധങ്ങൾ വഹിക്കാൻ വരെ ശേഷിയുള്ള ഇവ 350 കിലോമീറ്റർ വരെ സഞ്ചരിക്കും . 8.5 മീറ്ററാണ് ഇതിന്റെ നീളം . വിങ്സ്പാൻ 16.6 മീറ്ററുമാണ് . ഇസ്രായേൽ സേനയുടെ എറ്റവും വലിയ ആയുധങ്ങളിലൊന്നാണിത് .
ഇസ്രായേലിനെ കൂടാതെ തുർക്കി,കാനഡ,ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ ഹെറോൺ ഉപയോഗിക്കുന്നുണ്ട്.ഇരുട്ടിൽ മനുഷ്യന്റെ നീക്കങ്ങൾ നിരീക്ഷിക്കാൻ ശേഷിയുള്ളതാണ് ഇസ്രായേൽ നിർമിത ഹെറോൺ ആളില്ലാ വിമാനങ്ങൾ