വാഷിംഗ്ടണ്‍: കൊറോണ ബാധമൂലം ചികിത്സയിലുള്ളവര്‍ക്കായി വന്‍തുക വകകൊള്ളിച്ച് അമേരിക്കന്‍ ഭരണകൂടം. രണ്ടാം ഘട്ട സാമ്പത്തിക സഹായം എന്ന നിലയില്‍ 3800 കോടിയുടെ ചികിത്സാ സാമ്പത്തിക സഹായമാണ് സെനറ്റ് പാസ്സാക്കിയത്. ശബ്ദവോട്ടോ ടുകൂടിയാണ് സെനറ്റംഗങ്ങള്‍ പുതിയ സാമ്പത്തിക സഹായത്തിനുള്ള നിര്‍ദ്ദേശം അംഗീകരിച്ചത്. ഇതുവരെ 43000ന് മുകളില്‍ ആളുകള്‍ കൊറൊണ ബാധിതരായി മരിച്ചതും യോഗം വിലയിരുത്തി. ആദ്യ ഘട്ടത്തില്‍ മൂന്ന് ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് രാജ്യത്തെ വിവിധ ആവശ്യങ്ങള്‍ക്കായി വകമാറ്റിയിരുന്നു. നിലവില്‍ കൊറോണ ചികിത്സയിലുള്ളവരെ കൂടാതെ വ്യാപാരം മുടങ്ങിക്കിടക്കുന്ന ചെറുകിട വ്യാപാരികള്‍ക്കും പ്രസിഡന്റ് ട്രംപ് ധനസഹായം പ്രഖ്യാപിച്ചിരുന്നു.
ഇതിനിടെ നല്ലരീതിയില്‍ വ്യാപരം നടത്തുന്ന വന്‍കിടസ്ഥാപനങ്ങള്‍ക്കും സാമ്പത്തിക പാക്കേജുകള്‍ ലഭ്യമാക്കിയ ട്രംപ് ഭരണകൂടത്തെ വിമര്‍ശിച്ച് പ്രതിപക്ഷം രംഗത്തെത്തി. എന്നാല്‍ എല്ലാ മേഖലകളിലുള്ളവര്‍ക്കും ഒരു മഹാമാരി പ്രശ്നം സൃഷ്ടിച്ചിട്ടുണ്ടെന്നുള്ളത് മറക്കരുതെന്ന വാദമാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവ് മിച്ച് മാക്കോണല്‍ പറഞ്ഞത്.
നിലവില്‍ പ്രഖ്യാപിച്ച 3800 കോടിയില്‍ 2500കോടി വിവിധ ചെറുകിട വ്യാപാരങ്ങള്‍ക്കും 850 കോടി അടിയന്തിര ചികിത്സക്കും 350 കോടി ആശുപത്രികള്‍ക്കും 100 കോടി കൊറോണ പരിശോധനകള്‍ക്കുമാണ് അനുവദിച്ചിരിക്കുന്നതെന്നും മിച്ച് വ്യക്തമാക്കി. രാജ്യത്ത് നിലവില്‍ 2 കോടിയലധികം ആളുകളുടെ തൊഴില്‍ നഷ്ടവും പരിഹരിക്കാന്‍ നടപടി എടുത്തുവെന്നും സെനറ്റ് അംഗം കൂടിയായ മിച്ച് പറഞ്ഞു.