ഗൾഫ് രാജ്യങ്ങളിൽ യുഎഇയിൽ മാത്രമാണ് കേരള സിലബസിൽ എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾ നടക്കുന്നത്.യു.എ.ഇ.യിൽ ഒൻപത് സ്കൂളുകളിലായി 603 വിദ്യാർഥികൾ എസ്.എസ്.എൽ.സി. പരീക്ഷയെഴുതും. എട്ട് സ്കൂളുകളിലായി 490 വിദ്യാർത്ഥികളാണ് പ്ലസ് വൺ പരീക്ഷ എഴുതുക. 491 വിദ്യാർഥികൾ പ്ലസ് ടു പരീക്ഷയെഴുതും. കേരളത്തിലെ അതേ സമയക്രമം പാലിച്ചുകൊണ്ടാണ് യു.എ.ഇയിലും പരീക്ഷകൾ നടക്കുക. .കടുത്ത നിബന്ധനകളോടെയാണ് യുഎഇ അധികൃതർ പരീക്ഷാ നടത്തിപ്പിന് അനുമതി നൽകിയത്.ഒരു ക്ലാസിൽ 30% കുട്ടികളിൽ കൂടുതൽ ഇരിക്കരുത്. ഡോക്ടറും നഴ്സും ഉൾപ്പെട്ട മെഡിക്കൽ സംഘം വേണം, സ്കൂൾ ജീവനക്കാരും രക്ഷിതാക്കളും വിദ്യാർഥികളും അൽ ഹോസൻ യു.എ.ഇ ആപ്പ് ഡൗൺലോഡ് ചെയ്യണം.എല്ലാവരും ഹെൽത്ത് ഡിക്ലറേഷൻ ഫോം നൽകണം,14 ദിവസത്തെ യാത്രാവിവരങ്ങൾ നൽകണം തുടങ്ങി ഒട്ടേറെ നിബന്ധനകളോടെയാണ് പരീക്ഷാ നടത്തിപ്പിന് അനുമതി..വൈകിയാണെങ്കിലും അനുമതി ലഭിച്ചതോടെ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കകൾ ഒഴിഞ്ഞിട്ടുണ്ട്.