കണ്ണൂർ : കണ്ണൂരിൽ ആശങ്ക പരത്തി സമ്പർക്കത്തിലൂടെയുള്ള രോഗ ബാധിതരുടെ എണ്ണം കൂടുന്നു. ജില്ലയില്‍ ഇന്ന് രോഗം ബാധിച്ച 10 പേരിൽ അഞ്ചു പേര്‍ക്കാണ് സമ്പർക്കത്തിലൂടെ രോഗബാധിച്ചത്. രോഗം ബാധിച്ചവരിൽ രണ്ട് റിമാന്റ് പ്രതികളുമുണ്ട്.
കണ്ണൂർ ജില്ലയില്‍ 10 പേര്‍ക്കു കൂടിയാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. അഞ്ചു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. അഞ്ചു പേര് വിദേശ രാജ്യങ്ങളില്‍ നിന്നു വന്നവരാണ്. മെയ് 17ന് അബുദബിയില്‍ നിന്നെത്തിയ മാങ്ങാട്ടിടം, പാനൂര്‍, കുട്ടിമാക്കൂല്‍ സ്വദേശികൾ. ദുബായില്‍ നിന്നെത്തിയ കരിയാട്, ചൊക്ലി സ്വദേശികൾ എന്നിവരാണ് വിദേശത്ത് നിന്നെത്തിയ രോഗ ബാധിതർ. ധർമ്മടം സ്വദേശികളായ മൂന്ന് സ്ത്രീകൾക്കും റിമാന്റ് പ്രതികളായ ചെറുകുന്ന്, ചെറുപുഴ സ്വദേശികൾക്കുമാണ് സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധയുണ്ടായിരിക്കുന്നത്. ഇതോടെ ജില്ലയില്‍ രോഗ ബാധിതരുടെ എണ്ണം 188 ആയി. ഇതില്‍ 119 പേര് രോഗം ഭേദമായി ആശുപത്രി വിട്ടു.
റിമാന്റ് പ്രതികൾക്ക് രോഗം ബാധിച്ചതോടെ സബ് ജയിലിലെ മുഴുവൻ ഉദ്യോഗസ്ഥരോടും നിരീക്ഷണത്തിൽ പോകാൻ നിർദ്ദേശം നൽകി. കൂടാതെ കണ്ണപുരം, ചെറുപുഴ പോലീസ് സ്റ്റേഷനുകളിലെ പോലീസുകാരും നിരീക്ഷണത്തിൽ പോയി. കണ്ണപുരം സ്റ്റേഷനിലെ എസ്ഐ ഉൾപ്പെടെ 27 പൊലിസുകാരാണ് നിരീക്ഷത്തിലുള്ളത്.
ചെറുപുഴയിലെ പ്രതിയെ ഹാജരാക്കിയ പയ്യന്നൂർ കോടതി അടച്ചു. മജിസ്ട്രേറ്റും ഉദ്യോഗസ്ഥരും നിരീക്ഷണത്തിൽ പോയി. പിണറായി കൂടി ഹോട്ട്സ്പോട്ടായതോടെ ജില്ലയിലെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം ഇരുപതായി.