കൊല്ലം : ഉത്രയുടെ സ്വർണം ഒളിപ്പിച്ചത് സൂരജിന്റെ അമ്മ രേണുകയുടെ അറിവോടെയാണ് അച്ഛൻ സുരേന്ദ്രന്റെ മൊഴി. സ്വർണാഭരണങ്ങൾ ഉത്രയുടേത് തന്നെയാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. കൊല്ലം റൂറൽ എസ്പിയുടെ നേതൃത്വത്തിൽ സൂരജിനേയും സുരേന്ദ്രനേയും ചോദ്യം ചെയ്തു.
ഉത്രയുടെ സ്വർണം ഒളിപ്പിച്ചതിൽ അമ്മ രേണുകയുടെ പങ്കുണ്ടെന്ന നിർണായക വിവരമാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. വീടിനു പുറകിലെ റബർ തോട്ടത്തിൽ രണ്ട് കുഴികളിലായാണ് സ്വർണം ഒളിപ്പിച്ചതെന്ന് സുരേന്ദ്രൻ മൊഴി നൽകി. ഇക്കാര്യം സൂരജിന്റെ അമ്മ രേണുകയും അറിഞ്ഞിരുന്നു എന്നും സുരേന്ദ്രൻ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. സ്വർണം ഉത്രയുടേത് തന്നെയാണെന്നന്ന് അമ്മ മണിമേഖലയും സഹോദരനും തിരിച്ചറിഞ്ഞു.
കുഞ്ഞിന്റെ ആഭരണങ്ങളും കണ്ടെടുത്ത കൂട്ടത്തിൽ ഉണ്ടായിരുന്നു. വിവാഹ സമയത്ത് നൽകിയ സ്വർണം പൂർണമായും കണ്ടടുത്തിട്ടില്ല.
കൊല്ലം റൂറൽ എസ്പി ഹരിശങ്കറിന്റെ നേതൃത്വത്തിൽ സൂരജിനേയും സുരേന്ദ്രനേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തു. കൊലപാതകത്തിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടെന്ന് ഉത്തരയുടെ അച്ഛൻ വിജയസേനൻ പറഞ്ഞു.