ഭൂബനേശ്വര്‍: ഉംപൂണ്‍ ചുഴലിക്കാറ്റിനെതിരെ രക്ഷാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട മുഴുവന്‍ ദുരന്തനിവാരണ സേനാ അംഗങ്ങളോടും 14 ദിവസത്തെ ക്വാറന്റൈന്‍ നിർദ്ദേശിച്ചു. പശ്ചിമ ബംഗാളിലെ രക്ഷാപ്രവര്‍ത്തനത്തിന് നിയോഗിക്കപ്പെട്ട ഒഡീഷയിലെ സേനാ വിഭാഗ ത്തിനാണ് നിര്‍ദ്ദേശം നല്‍കിയത്. ഒഡീഷാ ദുരന്ത നിവാരണ സേനയുടെ മേധാവിയാണ് നിര്‍ദ്ദേശം നല്‍കിയത്.
പശ്ചിമബംഗാളിലെ അഞ്ചിലേറെ ജില്ലകളിലായിട്ടാണ് ഒഡീഷയില്‍ നിന്നുള്ള ദുരന്ത നിവാരണ സേനാ വിഭാഗത്തെ ഉപയോഗിച്ചത്. പ്രത്യോ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ കമ്മീഷണര്‍ പ്രദീപ് ജേനയാണ് നിര്‍ദ്ദേശം അറിയിച്ചത്. ഒഡീഷയില്‍ നിന്നും 500 സേനാംഗ ങ്ങളാണ് പശ്ചിമ ബംഗാളിലേക്ക് അയക്കപ്പെട്ടത്. മെയ് മാസം 24നാണ് സേനാംഗങ്ങള്‍ പശ്ചിമബംഗാളിലെത്തിയത്. ഇവര്‍ക്കൊപ്പം കേന്ദ്രസേനയിലെ 167 പേരെ 8 സംഘങ്ങളായും വിന്യസിച്ചിരുന്നു.