തക്ബീർ മുഴക്കിയ ധീര ചെഗുവേരയാണ് വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെന്ന് ഇടതുപക്ഷ ചിന്തകൻ കെ.ഇ.എൻ കുഞ്ഞഹമ്മദ്. മഹാസമരത്തിന്റെ ജ്വലിക്കുന്ന സൂര്യ സാന്നിദ്ധ്യം , ധീര പോരാളി , കാൽ പൊള്ളുമെന്നറിഞ്ഞിട്ടും കനലിൽ നടക്കുന്നവൻ , സൂര്യനിലേക്ക് പറക്കുന്നവൻ, തുടങ്ങി വിശേഷണങ്ങളുടെ പെരുമഴ തന്നെ കെ.ഇ.എൻ കുഞ്ഞഹമ്മദ് വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദിന് നൽകുന്നുണ്ട്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കുഞ്ഞഹമ്മദ് വാരിയൻ കുന്നൻ പ്രശംസ നടത്തിയത്.
വാരിയൻ കുന്നനെക്കുറിച്ച് സിനിമ നിർമ്മിക്കുന്ന പി.ടിക്കും ആഷിഖ് അബുവിനും ഇബ്രാഹിം വേങ്ങരയ്‌ക്കും ഒപ്പം അങ്ങനെ ഇങ്ങനെ സിനിമയെടുക്കുന്ന അലി അക്ബറിനും കുഞ്ഞഹമ്മദ് അഭിവാദ്യം അർപ്പിക്കുന്നുണ്ട്.സ്വന്തം ജീവിതംകൊണ്ട് നമ്മുടെ മലയാളരാജ്യത്തിന് പ്രാണന്‍ പകുത്ത് നല്‍കിയ ഒരു ധീരപോരാളിയുടെ സ്മരണ വരുംകാലങ്ങളിലും അധിനിവേശ ചങ്ങലകള്‍ പൊട്ടിക്കുമെന്നും കുഞ്ഞഹമ്മദ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
അതേസമയം ഇസ്ലാമിക മത മൗലിക വാദ ശക്തികളുടെ ഇഷ്ട തോഴനായ കെ.ഇ.എൻ കുഞ്ഞഹമ്മദ് മതതീവ്രവാദ സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ വേദികളിലെ സ്ഥിര സാന്നിദ്ധ്യമാണ്. തീവ്രവാദികളെ ഏതറ്റം വരെയും പോയി ന്യായീകരിക്കുന്ന കെ.ഇ.എന്നിനെതിരെ സാമൂഹ്യമാദ്ധ്യമങ്ങളിൽ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. അവനവന്റെ ആസനം നോക്കി രക്ഷപ്പെട്ടോളിൻ എന്ന് അനുയായികളോടെ പറഞ്ഞയാളാണോ ധീര പോരാളി എന്ന ചോദ്യവും സാമൂഹ്യമാദ്ധ്യമങ്ങളിൽ ഉയരുന്നുണ്ട്.