മുംബൈ : സോണിയ ഗാന്ധിയെ വിമർശിച്ചതിന്റെ പേരിൽ റിപ്പബ്ലിക്ക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ മുംബൈ ഹൈക്കോടതി സസ്പെൻഡ് ചെയ്തു. അർണബിനെതിരെ പ്രഥമ ദൃഷ്ട്യാ തെളിവുകളില്ലെന്ന് കോടതി വ്യക്തമാക്കി. അറസ്റ്റിൽ നിന്ന് അർണബിന് പരിരക്ഷ നൽകിയത് കോടതി നിലനിർത്തിയിട്ടുണ്ട്.
പാൽഘറിൽ സന്യാസിമാർ കൂട്ടക്കൊല ചെയ്യപ്പെട്ടതുമായി ബന്ധപ്പെട്ട് റിപ്പബ്ലിക് ടിവി ചർച്ചയിൽ നടത്തിയ പരാമർശവുമായി ബന്ധപ്പെട്ടാണ് അർണബിനെതിരെ കേസെടുത്തത്. സാമുദായിക സ്പർദ്ധ ഉണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കേസ്. തുടർന്ന് അർണബിനെ പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി മണിക്കൂറുകളോളം ചോദ്യം ചെയ്തതും വിവാദമായിരുന്നു.
അർണബിന്റെ പരാമർശത്തിൽ സാമുദായിക സ്പർദ്ധ ഉണ്ടാകുന്ന യാതൊന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് കോടതി നിരീക്ഷിച്ചു.