ന്യൂഡല്‍ഹി: ഐക്യരാഷ്ട്ര സഭയുടെ 75-ാം സമ്മേളനത്തില്‍ പ്രധാനമന്ത്രി സംസാരിക്കും. സമാപന സഭയില്‍ മുഖ്യപ്രഭാഷണം നടത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചു. ന്യൂയോര്‍ക്കില്‍ ഇന്നുമുതല്‍ നടക്കുന്ന സമ്മേളനത്തില്‍ വെര്‍ച്വല്‍ സംവിധാന ത്തിലൂടെയാണ് പ്രധാനമന്ത്രി ലോകത്തെ അഭിസംബോധന ചെയ്യുക.
PM Modi will deliver keynote address virtually at Valedictory of High-Level Segment of UN ECOSOC on 17 July in New York, on eve of 75th anniversary of UN. It'll be the 1st speech of PM at UN after India’s Security Council win: TS Tirumurti, Permanent Representative of India to UN pic.twitter.com/z43YvqGX5e
— ANI (@ANI) July 15, 2020
ഇന്ത്യയ്ക്ക് ഐക്യരാഷ്ട്ര രക്ഷാ സമിതിയില്‍ അംഗത്വം ലഭിച്ചശേഷം ആദ്യമായാണ് നരേന്ദ്രമോദിയ്ക്ക് ഐക്യരാഷ്ട്ര സഭയുടെ പൊതു യോഗത്തില്‍ സംസാരിക്കാന്‍ അവസരം ലഭിക്കുന്നത്. ജൂണ്‍ 17നാണ് ഇന്ത്യ എല്ലാവരുടേയും പിന്തുണയോടെ 15 അംഗ സുരക്ഷാ സമിതിയില്‍ വീണ്ടും അംഗമാകുന്നത്. 2021-22 കാലഘട്ടത്തിലേക്കാണ് സുരക്ഷാ സമിതി അംഗത്വം. 192ല്‍ 184 പേരും ഇന്ത്യയുടെ അംഗത്വം അംഗീകരിച്ചു വോട്ട് ചെയ്തു. 8-ാം തവണയാണ് ഇന്ത്യ ഏഷ്യന്‍ മേഖലയിലെ ഏക രാജ്യം എന്ന നിലയില്‍ സുപ്രധാന സമിതിയില്‍ വരുന്നത്.