ടെഹ്റാന്: അമേരിക്കന്‍ നിരോധനവും ഭീഷണിയും നിലനില്‍ക്കേ ഇറാന് മിസൈല്‍ പരീക്ഷണം നടത്തി. ഭൂഗർഭാന്തര ബാലിസ്റ്റിക് മിസൈലുകളാണ് രഹസ്യമായി പരീക്ഷിച്ചത്.
ഇറാന്റെ മിസൈല്‍ പരീക്ഷണ വിവരം ഔദ്യോഗിക സൈനിക വിഭാഗമായി ഇറാന് റെവല്യൂഷണറി ഗാര്‍ഡാണ് മാദ്ധ്യമങ്ങളെ അറിയിച്ചത്. ഇറാന്റെ ടെലിവിഷന്‍ പുറത്തുവിട്ട വീഡിയോയാണ് മാദ്ധ്യമങ്ങള്‍ക്ക് ലഭിച്ചത്. ലോകത്തിലെ ആദ്യത്തെ ഭൂഗര്‍ഭാന്തര ബാലിസ്റ്റിക് മിസൈലാണ് തങ്ങളുടേതെന്നാണ് ഇറാന്റെ അവകാശവാദം.
ഇതിനൊപ്പം സുഖോയ് എസ് യു-22 വിമാനങ്ങളില്‍ നിന്നും വിക്ഷേപിക്കാവുന്ന മിസൈലുകളും പരീക്ഷിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഇറാന് മേഖലയ്ക്കടുത്തുള്ള അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ക്ക് മിസൈലുകള്‍ ഭീഷണിയാണെന്നാണ് റിപ്പോര്‍ട്ട്.