ന്യൂഡൽഹി : പറഞ്ഞതൊക്കെ പാലിച്ച ചരിത്രമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കുള്ളത് . അയോദ്ധ്യയിലെ രാമക്ഷേത്രത്തെ കുറിച്ച് 29 വർഷത്തിനു മുൻപ് പറഞ്ഞ വാക്കുകളും പാലിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തും നാളെ അയോദ്ധ്യയിലേയ്ക്ക് .
1991 ൽ രാമ ക്ഷേത്ര പ്രസ്ഥാനത്തിന്റെ നേതാക്കൾക്കൊപ്പമാണ് മോദി അയോദ്ധ്യയിലെത്തിയത്. ഫോട്ടോഗ്രാഫറായിരുന്ന മഹേന്ദ്ര ത്രിപാഠിയാണ് അന്ന് മുരളീ മനോഹർ ജോഷിയ്ക്കൊപ്പം നിന്ന നരേന്ദ്രമോദിയുടെ ചിത്രം പകർത്തിയത്. വിശ്വഹിന്ദു പരിഷത്തിന്റെ ഫോട്ടോഗ്രാഫറായാണ് അന്ന് ത്രിപാഠി എത്തിയത്.
ഗുജറാത്തിൽ നിന്നുള്ള നേതാവ് എന്നാണ് അന്ന് നരേന്ദ്രമോദിയെ മുരളീ മനോഹർ ജോഷി മാദ്ധ്യമ പ്രവർത്തകർക്ക് മുന്നിൽ പരിചയപ്പെടുത്തിയത്. ഇനി എന്നാണ് അയോദ്ധ്യയിലേയ്ക്ക് വരുന്നതെന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് രാമക്ഷേത്രത്തിന്റെ നിർമ്മാണം ആരംഭിക്കും , ഞാൻ മടങ്ങി വരും ‘ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ഇന്ന് വർഷങ്ങൾക്ക് ശേഷം ഭാരതം രാമരാജ്യമാകുന്നതിനു ശിലാസ്ഥാപനം വഹിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അയോദ്ധ്യയിലെത്തുന്നത്.