സതാംപ്ടണ്‍: ഇംഗ്ലണ്ട് – പാകിസ്താൻ രണ്ടാം ടെസ്റ്റ് ഇന്ന് ആരംഭിക്കും. ആദ്യ ടെസ്റ്റില്‍ നേടിയ അവിശ്വസനീയ ജയത്തിന്റെ മികവിലാണ് ആതിഥേയര്‍ ഇന്നിറങ്ങുന്നത്. സ്റ്റോക്‌സ് ഇല്ലാതിറങ്ങുന്ന ഇംഗ്ലണ്ടിന്റെ ആക്രണവീര്യം കുറയുമെന്ന പേടിയിലാണ് ആരാധകര്‍. അച്ഛന് സുഖമില്ലാത്തതിനാൽ സ്റ്റോക്സിന് കളിക്കിടെ ന്യൂസിലൻഡിലേക്ക് പോകേണ്ടി വന്നിരുന്നു.
ആദ്യ ടെസ്റ്റില്‍ കയ്യില്‍ കിട്ടിയ മത്സരം കളഞ്ഞുകുളിച്ച പാകിസ്താന്‍ രൂക്ഷ വിമര്‍ശനമാണ് മുന്‍താരങ്ങളില്‍ നി്ന്നും ഏറ്റുവാങ്ങിയത്. ഇംഗ്ലണ്ടിനായി ക്രിസ് വോക്‌സും ജോസ് ബട്ട്‌ലറും നടത്തിയ മികച്ച ബാറ്റിംഗാണ് കളി അനുകൂലമാക്കിയത്. രണ്ട് ഇന്നിംഗ്‌സിലുമായി 6 വിക്കറ്റുകള്‍ വീഴ്‌ത്തി ക്രിസ് ബ്രോഡ് മിന്നുന്ന ഫോമിലാണ്.
ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ച്വറി നേടിയ ഷാന്‍ മസൂദും അര്‍ദ്ധസെഞ്ച്വറി നേടിയ ബാബര്‍ അസമും രണ്ടാം യഥാക്രമം പൂജ്യത്തിനും അഞ്ചിനുമാണ് പുറത്തായത്. ടീം മൊത്തം 169 റണ്‍സിന് പുറത്തായി. യാസിര്‍ ഷായുടെ 8 വിക്കറ്റ് പ്രകടനമാണ് ബൗളര്‍മാരില്‍ എടുത്തുപറയാനുള്ളത്.















