ന്യൂഡൽഹി : വ്യോമസേന വൈമാനികർക്കൊപ്പം വിമാനം പറത്തി വ്യോമസേനാ മേധാവിയും. അതിർത്തിയിലെ സുരക്ഷയും സജ്ജീകരണങ്ങളും വിലയിരുത്തി വ്യോമസേന മേധാവി ആർ.കെ.എസ് ബദൗരിയയാണ് മിഗ് 21 പോർ വിമാനത്തിൽ പറന്നുയർന്നത്.ലഡാക്കിന്റെ സുരക്ഷ നേരിട്ട് നോക്കാന്‍ ഏല്‍പ്പിച്ചിരിക്കുന്ന ന്യൂഡല്‍ഹിയിലെ വെസ്റ്റേണ്‍ എയര്‍ കമാന്റ് ആസ്ഥാനത്തുനിന്നാണ് ബദൗരിയ മിഗില്‍ പറന്നുയര്‍ന്നത്.
ലഡാക്കിലും പാംഗോംഗിലും ഏത് നിമിഷവും എത്താൻ സജ്ജരായിക്കണമെന്ന് അദ്ദേഹം നിർദ്ദേശം നൽകി. മിഗ് 21 പറത്തിയതിനു ശേഷം ബദൗരിയ പരിശീലനത്തിനുപയോഗിക്കുന്ന വിമാനങ്ങളും തേജസും പരിശോധിച്ചശേഷമാണ് മടങ്ങിയത്. കഴിഞ്ഞ മാസം അംബാലയിലെ വ്യോമതാവളത്തില്‍ ബദൗരിയ ഇതേപോലെ പരിശോധനകള്‍ നേരിട്ട് നടത്തിയിരുന്നു. ഇന്ത്യയുടെ റഫേല്‍ വിമാനങ്ങളുടെ ഗോള്‍ഡന്‍ ആരോസ് സ്‌ക്വാഡ്രന്‍ അംബാല കേന്ദ്രമാക്കിയാണ് തയ്യാറാക്കി നിര്‍ത്തിയിരിക്കുന്നത്.
Comments