അകവൂര്‍ മനയും , തിരുവൈരാണിക്കുളം ക്ഷേത്രവും
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Temple

അകവൂര്‍ മനയും , തിരുവൈരാണിക്കുളം ക്ഷേത്രവും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2020, 01:15 pm IST
FacebookTwitterWhatsAppTelegram

പറയിപെറ്റ പന്തിരു കുലത്തെ കുറിച്ചും, പ്രസവിച്ച മക്കള്‍ക്കെല്ലാം വായുണ്ടോ എന്നു ചോദിച്ച ശേഷം വാ കൊടുത്ത ദൈവം അവര്‍ക്ക് ഭക്ഷണത്തിനുള്ള വഴി കൊടുക്കും എന്ന് പറഞ്ഞ വരരുചിയെ കുറിച്ചും കേള്‍ക്കാത്തവരായും ആരും കാണില്ല. വരരുചിക്ക് ചണ്ഡാലയായ ഭാര്യയില്‍ ജനിച്ച പന്ത്രണ്ട് മക്കളില്‍ ഒരാളാണ് അകവൂര്‍ ചാത്തന്‍. എറണാകുളം ജില്ലയിലെ ശ്രീമൂലം പഞ്ചായത്തില്‍ പെരിയാറിന്റെ തീരത്താണ് അകവൂര്‍ മന. ചാത്തന്‍ എന്ന് പേരുള്ളതിനാല്‍ അദ്ദേഹം താണ ജാതിക്കാരന്‍ ആണെന്നും കരുതിയിരുന്നു. തമ്പുരാക്കന്മാരും മനകളും ജ്വലിച്ചു നില്‍ക്കുന്ന ആ കാലത്ത് മനയിലെ കാര്യസ്ഥനാകാന്‍ ഒരു താഴ്ന്ന ജാതിക്കാരനു കഴിയില്ലായിരുന്നു. എന്നാല്‍ രാമന്‍ എന്നായിരുന്നു അകവൂര്‍ ചാത്തന്റെ പേരെന്നും കൈപ്പാനപ്പനപ്പിള്ളി എന്ന പേരില്‍ ഒരു നായര്‍ തറവാട് അകവൂര്‍ മനയ്‌ക്കു സമീപം ഉണ്ടായിരുന്നു എന്നും അവിടെ നിന്നാവാം രാമന്‍ കാര്യസ്ഥനായി എത്തുന്നത് എന്നും പറയപ്പെടുന്നുണ്ട്.

64 ബ്രാഹ്മണ ഗ്രാമങ്ങളില്‍ ഒന്നായ ഐരാണിക്കുളത്തിന്റെ തമ്പ്രാക്കള്‍ സ്ഥാനം അകവൂര്‍ മനയ്‌ക്കായിരുന്നു. പെരിയാറിന്റെ വടക്കേ അറ്റത്താണ് തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശിവനും പാര്‍വതിയുമാണ് ഇവിടുത്തെ പ്രതിഷ്ഠ. അകവൂര്‍ മനയുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നതാണ് ഈ ക്ഷേത്രം. ഇന്ന് ക്ഷേത്രമിരിയ്‌ക്കുന്ന സ്ഥലം അന്ന് കൊടുംകാടായിരുന്നു. വന്യമൃഗങ്ങള്‍ അവിടെ സ്വൈരവിഹാരം നടത്തിപ്പോന്നു. നമ്പൂതിരി ഐരാണിക്കുളം ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തിയ ദിവസം തന്നെ അവിടെയൊരു സംഭവമുണ്ടായി. അവിടെ കാടുവെട്ടാന്‍ വന്ന ഒരു പുലയസ്ത്രീ, തന്റെ കയ്യിലുണ്ടായിരുന്ന അരിവാളിന് മൂര്‍ച്ച കൂട്ടാന്‍ അടുത്തുകണ്ട ഒരു കല്ലില്‍ ഉരച്ചുനോക്കിയപ്പോള്‍ അവിടെനിന്ന് രക്തപ്രവാഹമുണ്ടായി.

സമനില തെറ്റിയ ആ സ്ത്രീ, ഏകദേശം മൂന്ന് കിലോമീറ്റര്‍ ദൂരം കിഴക്കോട്ടോടി ഒഴിഞ്ഞ ഒരു പറമ്പിലെത്തുകയും അവിടെവച്ച് മുക്തിയടയുകയും ചെയ്തു. ഈ വിവരം കാട്ടുതീ പോലെ പടര്‍ന്നു. വിവരമറിഞ്ഞ നമ്പൂതിരി പരിവാരങ്ങളോടും ചാത്തനടക്കമുള്ള പരിചാരകരോടും കൂടി സംഭവസ്ഥലത്തെത്തി നോക്കിയപ്പോള്‍ സ്വയംഭൂവായ ഒരു ശിവലിംഗത്തില്‍ നിന്നാണ് രക്തപ്രവാഹമുണ്ടാകുന്നതെന്ന് മനസ്സിലാക്കി. തൊട്ടടുത്ത് ഒരു കിണറും പ്രത്യക്ഷപ്പെട്ടിരുന്നു. സന്തോഷാധിക്യം കൊണ്ട് കണ്ണുനിറഞ്ഞുപോയ നമ്പൂതിരി, ശിവലിംഗത്തിനുമുന്നില്‍ സാഷ്ടാംഗം പ്രണമിച്ചു.

ഐരാണിക്കുളത്തുനിന്നുള്ള മടങ്ങുന്ന സമയത്ത് ഐരാണിക്കുളത്തപ്പന്‍ നമ്പൂതിരിയുടെ കുടയില്‍ കുടികൊണ്ടതുകൊണ്ടാണ് അതിന് അത്യധികം ഭാരം തോന്നിയതെന്നും നമ്പൂതിരി മൂത്രമൊഴിയ്‌ക്കുന്നതിനുമുമ്പായി കുട ഒരു സ്ഥലത്ത് ഒതുക്കിവച്ചപ്പോള്‍ ഐരാണിക്കുളത്തപ്പന്‍ കുടയില്‍ നിന്നിറങ്ങുകയും ഭൂമിയ്‌ക്കടിയിലൂടെ സഞ്ചരിച്ച് ആദ്യം കിണറ്റില്‍ കുടികൊണ്ടശേഷം സ്വയംഭൂവായി പ്രത്യക്ഷപ്പെടുകയുമായിരുന്നുവെന്നും ചാത്തന്‍ നമ്പൂതിരിയെ അറിയിച്ചു. ഇത്രയുമായപ്പോള്‍ നമ്പൂതിരി ക്ഷേത്രനിര്‍മ്മാണത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി.

പ്രഗല്ഭരായ ക്ഷേത്രശില്പികളുടെ  നേതൃത്വത്തില്‍ എല്ലാവിധ വാസ്തുനിയമങ്ങളുമനുസരിച്ചാണ് ക്ഷേത്രനിര്‍മ്മാണം നടത്തിയത്. ഐരാണിക്കുളത്തപ്പന്‍ പാര്‍വ്വതീസമേതഭാവത്തിലുള്ള പ്രതിഷ്ഠയായതിനാല്‍ പുതിയ ക്ഷേത്രത്തിലും പാര്‍വ്വതീപ്രതിഷ്ഠ നടത്തി. ഐരാണിക്കുളത്തപ്പന്‍ കുടികൊള്ളുന്ന സന്നിധി, അന്നുമുതല്‍ തിരുവൈരാണിക്കുളം എന്ന പേരില്‍ പ്രസിദ്ധമായി. അകവൂര്‍ നമ്പൂതിരി തന്നെ ക്ഷേത്രത്തിന്റെ ഊരാളനുമായി. ഗണപതി, അയ്യപ്പന്‍, മഹാവിഷ്ണു, സതീദേവി, ഭദ്രകാളി, നാഗദൈവങ്ങള്‍ എന്നിവരാണ് മറ്റു പ്രതിഷ്ഠകള്‍. ധനുമാസത്തില്‍തിരുവാതിരനാള്‍ മുതല്‍ 12 ദിവസം മാത്രമേ ശ്രീപാര്‍വ്വതിയുടെ നട തുറക്കുകയുള്ളൂ. അതുകൊണ്ടുതന്നെ ഈ ദിവസങ്ങളില്‍ ഭക്തജനത്തിരക്ക് കൂടുതലാണ്. ഈ ക്ഷേത്രത്തിനെ സ്ത്രീകളുടെ ശബരിമല എന്നും വിളിച്ചുപോരുന്നു. ശിവന് കുംഭമാസത്തില്‍ തിരുവാതിര ആറാട്ടായി എട്ടുദിവസത്തെ ഉത്സവമുണ്ട്. ഇവ കൂടാതെ ശിവരാത്രി, നവരാത്രി, മണ്ഡലകാലം തുടങ്ങിയവയും ഇവിടെ വിശേഷമാണ്.

 

 

 

Tags: thiruvairanikulam temple
ShareTweetSendShare

More News from this section

ഉദ്ദിഷ്ടകാര്യസിദ്ധിയ്‌ക്ക് ആശ്രയിക്കാം ഉളനാട്ടിലെ ഉണ്ണിക്കണ്ണനെ ; വിവാഹതടസ്സം , ജോലിതടസ്സം, സന്താന തടസ്സം എല്ലാം മാറ്റുന്ന ദിവ്യ സങ്കേതം 

ഗർഭസ്ഥ ശിശുവിനെ സംരക്ഷിക്കുന്ന പാർവതീ സങ്കൽപം; തിരുകരുകാവൂർ ഗർഭരക്ഷാംബിഗൈ ക്ഷേത്രം

കല്യാണസുന്ദരേശ്വര സ്വാമിക്കു മുന്നിൽ കല്യാണ പ്രാർത്ഥനൈ: വിവാഹം നടക്കാൻ പ്രത്യേക പൂജ നടത്തുന്ന തിരുമണഞ്ചേരി ക്ഷേത്രത്തെ അറിയാം.

ആ വഴിപാട് നടത്തേണ്ടത് ഫലസിദ്ധിക്കു ശേഷം: ആഗ്രഹിച്ചതു പോലെയുള്ള വിവാഹം നടക്കാൻ വള്ളിത്തിരുമണ പൂജ: തിരുവഞ്ചൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തെ അറിയാം

മംഗല്യ വരദായിനിയായ ശ്രീ പാർവതിദേവി ദർശനം നൽകുന്ന 12 ദിവസം; തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ നടതുറപ്പ് മഹോത്സവത്തിന് പിന്നിലെ ഐതിഹ്യമിങ്ങനെ

ഇരുപത് കോടി നാമജപ പൂർണതയിൽ സഹസ്രനാമജപയജ്ഞം; ശനിയാഴ്ച വടക്കേനടയിൽ സമർപ്പണസഭ

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies