സമാധാനത്തിലേക്കുള്ള പുതിയ വാതിൽ തുറന്ന് ഇസ്രായേലുമായി യു.എ.ഇ.യും ബഹ്റൈനും സമാധാന ഉടമ്പടി ഒപ്പുവെച്ചു.അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുഖ്യ കാർമികത്വത്തിൽ നടന്ന ചടങ്ങിൽ പ്രത്യേക ക്ഷണിതാക്കളായ 700 വിശിഷ്ടവ്യക്തികള്‍ സാക്ഷിയായി..
യു.എ.ഇ. പ്രസിഡന്റ് ഷെയ്ഖ് ഖലീഫ് ബിന്‍ സയിദ് അല്‍നഹ്യാനെ പ്രതിനിധാനം ചെയ്ത് വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുള്ള ബിന്‍ സയ്യിദ് അൽ നഹ്യാനും ബഹ്റൈന്‍ വിദേശകാര്യമന്ത്രി ഡോ. അബ്ദുള്‍ലത്തീഫ് ബിന്‍ റാഷിദ് അല്‍സയാനും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ചൊവ്വാഴ്ച ഉടമ്പടിയില്‍ ഒപ്പുവെച്ചു.കൂടുതല്‍ രാജ്യങ്ങള്‍ ഈ പാത പിന്തുടരുമെന്നും ഇറാന് അടക്കമുള്ള രാജ്യങ്ങള്‍ സമാധാനത്തിന്റെ പാതയിലെത്തുമെന്നും ഡൊണാള്‍ഡ് ട്രംപ് നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം പ്രത്യാശ പ്രകടിപ്പിച്ചു.നയതന്ത്ര, സാമ്പത്തികതലങ്ങളില്‍ സഹകരണവും സമാധാനവുമാണ് ഉടമ്പടി ഉറപ്പുനല്‍കുന്നതെന്ന് ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.
ഓഗസ്റ്റ് 13-നാണ് യു.എ.ഇ. ഇസ്രയേലുമായി സമാധാനത്തിന് ധാരണയായത്.സെപ്റ്റംബര്‍ 11-ന് ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ഖലീഫയും കരാറില്‍ ഏര്‍പ്പെടാന്‍ തീരുമാനിക്കുകയായിരുന്നു.രുമാസത്തിനിടെയാണ് രണ്ട് പ്രധാന അറബ്രാജ്യങ്ങള്‍ ഇസ്രയേലുമായി സൗഹൃദം സ്ഥാപിച്ചത്.ഒമാന്‍ അടക്കമുള്ള രാജ്യങ്ങള്‍ ഇതേ പാത പിന്തുടരുമെന്ന് സൂചനകളുണ്ട് .യു.എ.ഇ, ബഹ്റൈന്‍-ഇസ്രയേല്‍ സൗഹൃദത്തെ ഒമാൻ സ്വാഗതം ചെയ്തിരുന്നു.ഈജിപ്തും ജോർദ്ദാനും മാത്രമായിരുന്നു ഇതുവരെ ഇസ്രായേലുമായി നയതന്ത്ര ബന്ധമുള്ള അറബ് രാജ്യങ്ങൾ.
Comments