വിസ്മയമായി ഇന്നും ചാർമിനാർ
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

വിസ്മയമായി ഇന്നും ചാർമിനാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 28, 2020, 12:46 pm IST
FacebookTwitterWhatsAppTelegram

ഭാരതത്തിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ് ഹൈദരാബാദ് നഗരത്തിലെ ചാർമിനാർ. ഹൈദരാബാദ് നഗരത്തിന്റെ ആത്മാവ് എന്ന് വിശേഷിപ്പിക്കാവുന്ന ചാർമിനാർ 1591ൽ കുത്തുബ്ഷാ രാജവംശത്തിലെ മുഹമ്മദ് ഷാഹി കുത്തുബ്ഷായുടെ നേതൃത്വത്തിൽ ആണ് നിർമ്മിച്ചത്.

ഹൈദരാബാദ് നഗരത്തിലെ പ്ലേഗ് നിർമാർജനം നടത്തിയതിന്റെ ഓർമ്മയ്‌ക്കായാണ് 170 അടി ഉയരത്തിലുള്ള 4 മിനാരങ്ങളുള്ള ചാർമിനാർ നിർമ്മിച്ചത്. ഓരോ മിനാരങ്ങളുടെയും താഴെ താമര ഇലയുടെ രൂപത്തിലുള്ള അടിത്തറ കാണാൻ സാധിക്കും. നാല് ഖലീഫമാരെയാണ് നാല് മിനാരങ്ങൾ സൂചിപ്പിക്കുന്നത്. ഹൈദരാബാദിൽ പ്ലേഗ് നിയന്ത്രണവിധേയമായാൽ ഇത്തരത്തിലൊരു പള്ളി നിർമ്മിക്കാമെന്ന് സുൽത്താനായിരുന്ന മുഹമ്മദ് ഷാഹി കുത്തുബ്ഷാ തീരുമാനിക്കുകയുണ്ടായി. തുടർന്നാണ് ഭാരതത്തിന്റെ മികച്ച ചരിത്രസ്മാരകങ്ങളിൽ ഒന്നായ ചാർമിനാർ നിർമ്മിക്കുന്നത്.

കുത്തുബ്ഷാ രാജവംശത്തിന്റെ തലസ്ഥാനം ഗൊൽകൊണ്ടയിൽ നിന്നും ഹൈദരാബാദിലേക്ക് സ്ഥലം മാറ്റിയതിന് ശേഷം നിർമ്മിച്ച ഈ പള്ളിക്ക് 450 വർഷത്തിലധികം പഴക്കമുണ്ട്. എല്ലാ ദിവസവും വൈകുന്നേരം ചാർമിനാർ പ്രകാശപൂരിതമായിരിക്കും.

നാല് നിലകളിൽ ആയാണ് ചാർമിനാറിന്റെ നാല് മിനാരങ്ങൾ നിർമ്മിച്ചിരിക്കുന്നത്. കുത്തുബ് ഷാഹിയുടെ കാലഘട്ടത്തിൽ താഴത്തെ നില മദ്രസ ആയാണ് ഉപയോഗിച്ചിരുന്നത്. 1889ലാണ് 4 കമാനവഴികളിൽ ഓരോ ക്ലോക്കുകൾ വീതം സ്ഥാപിക്കുന്നത്. ഓരോ കമാനവും 11 മീറ്റർ വീതിയും 20 മീറ്റർ ഉയരവും ഉള്ളതാണ്.

ചാർമിനാർ കാണാനുള്ള സന്ദർശകരുടെ ഒഴുക്ക് വർധിച്ചപ്പോൾ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പ്രത്യേക അനുമതി ഉള്ളവർക്ക് മാത്രം മുകളിലെ നിലകൾ സന്ദർശിക്കാം എന്ന മാറ്റവും ഇവിടെ കൊണ്ടുവന്നു. ചാർമിനാറിന്റെ മുകളിലെ നിലയിലെത്താൻ 149 പടികൾ ആണുള്ളത്. 4 മിനാരങ്ങളെയും ബന്ധിപ്പിച്ചുകൊണ്ടുള്ള ഈ കോവണി അതിമനോഹരം തന്നെയാണ്.

കരിങ്കല്ലും ചുണ്ണാമ്പും ഉപയോഗിച്ച് കാസിയ രീതിയിലാണ് ചാർമിനാർ നിർമ്മിച്ചിരിക്കുന്നത്.

ചാർമിനാറുമായി ബന്ധപ്പെട്ട മറ്റൊരു പ്രത്യേകതയാണ് അത്യാവശ്യഘട്ടങ്ങളിൽ സുൽത്താന് രക്ഷപ്പെടാൻ വേണ്ടി ചാർമിനാറിൽ നിന്നും ഗോൽകൊണ്ടയിലേക്ക് നിർമ്മിച്ച രഹസ്യതുരങ്കം. എന്നാൽ ഈ തുരങ്കം കണ്ടെത്താൻ ആർക്കും സാധിച്ചിട്ടില്ല.

20 മീറ്റർ വശങ്ങൾ വരുന്ന ഒരു സമചതുര മാതൃകയിൽ ആണ് ചാർമിനാർ നിർമ്മിച്ചിരിക്കുന്നത്.

 

രാജഭരണത്തിന്റെ അടയാളമായ ചാർമിനാർ ഇന്ന് ഭാരതത്തിന്റെ ചരിത്രസ്മാരകങ്ങളിലെ പ്രധാനി തന്നെയാണ്.

Tags: Indian_placestravelercharminarHyderabad
ShareTweetSendShare

More News from this section

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

കുമ്പളങ്ങി വൈബ്സ്: സേവ് ദി ഡേറ്റ് പൊളിക്കാൻ ഇതിലും ബെസ്റ്റ് വേറെന്തുണ്ട് മച്ചാനേ!

പ്രണയനിമിഷങ്ങൾക്ക് മാറ്റ് കൂട്ടാൻ: തിരുവനന്തപുരത്തെ മികച്ച ‘സേവ് ദി ഡേറ്റ്’ ലൊക്കേഷനുകൾ

നീലക്കായലും പച്ചത്തുരുത്തും പ്രണയം മൊഴിയുമ്പോൾ: കൊല്ലത്തെ അത്ഭുതപ്പെടുത്തുന്ന ഹണിമൂൺ കേന്ദ്രങ്ങൾ

തെങ്കാശിയുടെ മടിയിൽ വിരിയുന്ന പ്രണയയാത്ര – ഹണിമൂൺ സ്വപ്നങ്ങളുടെ മൃദുല പാതകൾ

ആലപ്പുഴയിലെ മധുവിധു: കായൽക്കാഴ്ചകളുടെ പശ്ചാത്തലത്തിൽ ഒരു പ്രണയയാത്ര

Latest News

മൂന്നു മക്കളുള്ള വയോധികനെ അസ്ഥികൂടമായി കണ്ടെത്തി; മൃതദേഹത്തിന് ഒരു മാസത്തെ പഴക്കം

ആശ്രിത നിയമനം ലഭിക്കാത്ത ദേഷ്യം; അമ്മയെ കൊലപ്പെടുത്താൻ 7 ലക്ഷം രൂപയ്‌ക്ക് ക്വട്ടേഷൻ; മകളടക്കം ഏഴ് പേർ പിടിയിൽ

കേരള ക്ഷേത്രസംരക്ഷണ സമിതി രാമായണ മാസാചരണം; സ്വാഗത സംഘം രൂപീകരണം ജൂലൈ 11ന്

20 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് അധ്യാപകർ ശകാരിച്ചു; അപമാനം സഹിക്കാനാകാതെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി

ബൈക്കപകടമല്ല, ഹിറ്റ് ആൻഡ് റൺ; തിരുവല്ലം അപകടത്തിൽ സുഹൃത്തുക്കളായ യുവതിയും യുവാവും മരിച്ച സംഭവത്തിൽ കാർ ഡ്രൈവർ പിടിയിൽ

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ഇന്ന് കരൂരിൽ; 10 കിലോമീറ്റർ റോഡ് ഷോയും സർക്കാർ പരിപാടികളും; വൻ സുരക്ഷ

ആർഎസ്എസ് മുൻ തിരുവനന്തപുരം ജില്ലാ കാര്യവാഹക് സുരേന്ദ്രൻ അന്തരിച്ചു; സംസ്കാരം ഇന്ന്

ഗുരുഗ്രാമിൽ വൻ പൊലീസ് ഓപ്പറേഷൻ; ദീപക് നന്ദാൽ സംഘത്തിലെ നാല് പേർ കൊല്ലപ്പെട്ടു; മൂന്ന് പോലീസുകാർക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies