തിരുവനന്തപുരം ; സർക്കാരിന്റെ തെറ്റ് ചൂണ്ടിക്കാട്ടുന്ന മാദ്ധ്യമങ്ങൾക്ക് കൂച്ചിവിലങ്ങിടാൻ ഒരുങ്ങി പിണറായി സർക്കാർ .സെക്രട്ടറിയേറ്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് വാർത്ത നൽകിയ മാദ്ധ്യമങ്ങൾക്കെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് സർക്കാർ. നയതന്ത്ര ഫയലുകള്‍ കത്തിനശിച്ചുവെന്ന വാര്‍ത്ത നല്കിയ മാദ്ധ്യമങ്ങള്‍ക്കെതിരെയാണ് നടപടി ആലോചിക്കുന്നത്. കേസ് എടുക്കുന്നതിന്റെ നിയമവശം പരിശോധിക്കാന്‍ എജിയെ സർക്കാർ ചുമതലപ്പെടുത്തിയിട്ടുണ്ട്.
അപകീർത്തികരമായ വാർത്ത സംബന്ധിച്ച് പ്രസ് കൗൺസിൽ ഓഫ് ഇന്ത്യക്കും ഇക്കാര്യത്തിൽ അധികാരമുള്ള മറ്റ് സ്ഥാപനങ്ങൾക്കും പരാതി നൽകാനും സർക്കാർ തീരുമാനിച്ചു.
അതേ സമയം തീപിടുത്തത്തിൽ ചില ഫയലുകൾ കത്തിപ്പോയെന്നും , അത് സുപ്രധാന ഫയലുകൾ അല്ലെന്നും പറഞ്ഞത് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് .ആഗസ്റ്റ് 27 നാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത് . അത് അന്ന് തന്നെ എല്ലാ മാദ്ധ്യമങ്ങളും പ്രസിദ്ധീകരിക്കുകയും ചെയ്തു . രണ്ട് സംഘങ്ങള്‍ എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുന്നുണ്ട്. ഒരാഴ്ചക്കകം റിപ്പോര്‍ട്ട് ലഭിക്കുമെന്നും അന്ന് മുഖ്യമന്ത്രി പറഞ്ഞു.
സെക്രട്ടറിയേറ്റിലെ പ്രോട്ടോകോൾ വിഭാഗത്തിലെ തീപിടിത്തത്തിൽ 25ഓളം ഫയലുകൾ ഭാഗികമായി കത്തിയതായി അന്വേഷണ സംഘവും കണ്ടെത്തിയിരുന്നു . എന്നാൽ ഇതൊക്കെ മറച്ചു വച്ചാണ് വാർത്ത നൽകിയ മാദ്ധ്യമങ്ങൾക്കെതിരായ പിണറായി സർക്കാരിന്റെ നീക്കം .
Comments