ചണ്ഡീഗഢ്: മുഖ്യമന്ത്രിയുടെ പേഴ്സണല്‍ അസിസ്റ്റന്റ് എന്ന പേരില്‍ തട്ടിപ്പുനടത്തിയ പോലീസ് കോണ്‍സ്റ്റബിള്‍ അറസ്റ്റിൽ. പഞ്ചാബ് പോലീസിലെ കുല്‍ദീപ് സിംഗെന്ന ഉദ്യോഗസ്ഥനെയാണ് അറസ്റ്റ് ചെയ്തത്. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ തട്ടിപ്പു നടത്തിയെന്നാണ് കണ്ടെത്തിയത്. ഉദ്യോഗസ്ഥനെ ഡിസ്മിസ് ചെയ്യാന്‍ സംസ്ഥാന പോലീസ് മേധാവി ദിന്‍കര്‍ ഗുപ്ത നിര്‍ദ്ദേശിച്ചു.
2006ല്‍ പോലീസ് സേനയുടെ ഭാഗമായ വ്യക്തിയാണ് കുല്‍ദീപ്. മൂന്ന് വ്യത്യസ്ത കേസ്സുകളാണ് പോലീസുകാരനെതിരെയുള്ളത്. മൈനിംഗ് വകുപ്പിന്റെ മേധാവിയൊയ വിജയ് എന്‍ സാദേയെ കുല്‍ദീപ് പലതവണ വിളിച്ച് പണം ആവശ്യപ്പെട്ട സംഭവമാണ് സംശയം ജനിപ്പിച്ചത്. ട്രൂ കോളറില്‍ സി.എം. ഹൗസ് ചണ്ഡീഗഢ് എന്നാണ് കാണിച്ചിരുന്നത്. എം.ബി.എ ബിരുദധാരിയായ പോലീസുകാരനാണ് കുല്‍ദീപ്. ഇയാളില്‍ നിന്നും 8 മൊബൈല്‍ ഫോണുകളും12 സിംകാര്‍ഡുകളും കുല്‍ദീപില്‍ നിന്നും പോലീസ് കണ്ടെടുത്തു.
Comments