അഹമ്മദാബാദ്: ഐ.എന്‍.എസ് വിരാടാണ് പൊളിക്കല്‍ ഉടനാരംഭിക്കുമെന്ന് കേന്ദ്രകപ്പൽ ഗതാഗത വകുപ്പ് മന്ത്രി മന്‍സൂഖ് മാണ്ഡവ്യ . ഇന്ത്യന്‍ സൈന്യത്തിന്റെ അഭിമാനമായി ഓര്‍മ്മയിലെന്നും തങ്ങിനില്‍ക്കുന്ന വിമാനവാഹിനിക്കപ്പലാണ് ഐ.എന്‍.എസ്.വിരാട്.
ഗുജറാത്തിലെ അലാംഗ് തുറമുഖത്താണ് പൊളിക്കല്‍ നടക്കുന്നത്. ഇന്ത്യന്‍ നാവിക സേനയുടെ ഭാഗമായി ഐ.എന്‍.എസ് വിക്രമാദിത്യയ്‌ക്ക് വഴിമാറിക്കൊടുത്തു കൊണ്ടാണ് 30 വര്‍ഷത്തെ സേവനത്തിന് ശേഷം വിരാട് ഡീകമ്മീഷന്‍ ചെയ്യപ്പെട്ടത്. 2017 മാര്‍ച്ച് 6-ാം തീയതിയാണ് വിരാടിനെ സൈനിക ദൗത്യത്തില്‍ നിന്നും മാറ്റാനുള്ള തീരുമാനം ഔദ്യോഗി കമായി എടുത്തത്.
ലോകത്തിലെ ഏറ്റവും വലിയ കപ്പല്‍ നിര്‍മ്മാണ ശാലകളിലൊന്നായ ഗുജറാത്തിലെ അലാംഗിലാണ് വിരാടിനെ പൊളിച്ചു മാറ്റുന്നത്. ഇതുവരെ 400ലധികം കപ്പലുകള്‍ പൊളിച്ച് മാറ്റിയിട്ടുള്ള വിപുലമായ സൗകര്യങ്ങളുള്ള തുറമുഖമാണ് അലാംഗ്. ചരിത്രത്തിന്റെ ഭാഗമായ വിരാടിനെ ഹോട്ടലോ മ്യൂസിയമോ ആക്കാനുള്ള നിരവധി ചര്‍ച്ചകള്‍ ഫലിക്കാതെ വന്നതിനെ തുടര്‍ന്നാണ് പൊളിച്ചു വില്‍ക്കാന്‍ തീരുമാനമെടുത്തത്.
Comments