മനാമ: ഇസ്രയേലിന്റെ രഹസ്യാന്വേഷണ വിഭാഗം തലവൻ ബഹറിൻ സന്ദർശിച്ചു. ഇസ്രയേലിന്റെ രഹസ്യാന്വേഷണ വിഭാഗമായ മൊസാദിന്റെ തലവൻ യോസീ കോഹെന്നാണ് ബഹറിനിൽ എത്തിയത്. ബഹറിനിലെ സുരക്ഷാ വിഭാഗം തലവൻ ലെഫ്റ്റനന്റ് ജനറൽ അഡേൽ ബിൻ ഖലീഫാ അൽ ഫാദിലുമായി ഷെഖ് അഹമ്മദ് ബിന്ഡ അബ്ദുൾ അസീസ് അൽ ഖലീഫയുമായും യോസി കോഹെൻ കൂടിക്കാഴ്ച നടത്തി.
ഒരു കണ്ണാടിപോലുള്ള മറയാണ് അറബ് രാജ്യങ്ങളുമായി ഇസ്രയേലിന് ഉണ്ടായിരുന്നത്. വർഷങ്ങളായി മുറിഞ്ഞ ആ ബന്ധമാണ് ആ കണ്ണാടിച്ചില്ല് പൊട്ടിച്ച് ഇപ്പോൾ പുന: സ്ഥാപിക്കപ്പെട്ടത്. അതിനാൽത്തന്നെ ഇനിയുള്ള എല്ലാ നീക്കങ്ങളും ഇരുരാജ്യങ്ങളുടേയും ശാന്തിയും സമാധാനവും നിലനിർത്തിക്കൊണ്ടുള്ള തായിരിക്കണമെന്ന് ഇസ്രായേലിന് നിർബന്ധമുണ്ടെന്നും കോഹെൻ വ്യക്തമാക്കി.
അറബ് രാജ്യങ്ങളുമായി ഇസ്രയേൽ ഉണ്ടാക്കിയ വ്യാപാര-പ്രതിരോധ കരാറുകളെ തുടർന്ന് പ്രധാന ഉദ്യോഗസ്ഥരും ഇരുരാജ്യത്തെ പ്രതിനിധികളും പരസ്പരം ചർച്ചകൾ നടത്തുകയാണ്. ഇസ്രയേലിന്റെ അന്താരാഷ്ട്ര തലത്തിലെ എല്ലാ ബന്ധങ്ങളും സുക്ഷ്മമായി നിരീക്ഷിക്കുന്നതിൽ മൊസാദ് എന്നും ബദ്ധശ്രദ്ധരാണെന്നും കോഹെൻ സൂചിപ്പിച്ചു. അറബ് രാജ്യങ്ങളുമായി അമേരിക്കയുടെ സാന്നിദ്ധ്യത്തിലാണ് ഇസ്രയേൽ ചരിത്രപരമായ ബന്ധം പുന: സ്ഥാപിച്ചത്.
Comments