ന്യൂഡൽഹി : ഭീമ കൊറേഗാവ് കേസിൽ രാജ്യവിരുദ്ധമായ നീക്കങ്ങൾ നടന്നുവെന്ന് കണ്ടെത്തി എൻ ഐ എ . ഇന്ത്യയ്ക്കും , പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കുമെതിരെ ദളിതരെയും മുസ്ലീങ്ങളെയും അണിനിരത്താൻ ശ്രമങ്ങൾ നടക്കുന്നതായും എൻ ഐ എ കണ്ടെത്തി .
ദേശീയ അന്വേഷണ ഏജൻസി പിടിച്ചെടുത്ത ചില രേഖകൾ രാജ്യത്ത് കലാപങ്ങൾ സൃഷ്ടിക്കുന്നതിനായി തീവ്ര ദളിത് , മുസ്ലീം വിഭാഗങ്ങൾ രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ കൈകോർക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്നതാണ് . പ്രധാനമന്ത്രിക്കെതിരെ വലിയ മുന്നണി കെട്ടിപ്പടുക്കാൻ മതതീവ്രവാദ സംഘങ്ങളും അവരെ അനുകൂലിക്കുന്ന തീവ്ര ദളിത് വിഭാഗവും ശ്രമിക്കുന്നുണ്ടെന്നും ഭീമ കൊറേഗാവ് കേസിൽ എൻ ഐ എ പിടിയിലായ റോണാ വിൽസണിൽ നിന്ന് പിടിച്ചെടുത്ത രേഖകൾ വ്യക്തമാക്കുന്നു .
സർക്കാരിനെതിരെ ജനങ്ങളെ കൂട്ടത്തോടെ അണിനിരത്തുന്നതിന് തീവ്ര ദളിതരുടെയും മുസ്ലീങ്ങളുടെയും ഈ ഐക്യമുന്നണി തീർച്ചയായും സഹായിക്കുമെന്നും രേഖകളിൽ പറയുന്നു. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ഇതിനകം തന്നെ മിക്ക തീവ്രവാദ ദലിത്, മുസ്ലിം ശക്തികളും ഒരുമിച്ച് പ്രവർത്തിച്ച് തുടങ്ങിയിട്ടുണ്ട് .
ദക്ഷിണ തമിഴ്നാട്, ഗുജറാത്ത് എന്നിവിടങ്ങളിൽ ഇത്തരം ദലിത് തീവ്രവാദ ,മുസ്ലീം സംഘടനകൾ രൂപം കൊണ്ടിട്ടുണ്ട് . കേരള, കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ മുസ്ലിം ന്യൂനപക്ഷ ശക്തികൾക്ക് കൂടുതൽ പരിശീലനവും നൽകുന്നുണ്ടെന്ന് രേഖകൾ വ്യക്തമാക്കുന്നു.
Comments