കൊല്ലം : കെ.എസ്.ആർ.ടി.സി. ബസിനെ കടത്തി വിടാതെ അപകടകരമായ വിധത്തിൽ സ്കൂട്ടറോടിച്ച് യാത്ര ചെയ്ത യുവാക്കൾക്കെതിരെ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്. കാവനാട് സ്വദേശി കണ്ണനാണ് ബസിന് മുൻപിൽ സുഹൃത്തിനൊപ്പം അപകടകരമായരീതിയിൽ സ്കൂട്ടറോടിച്ചത് ബസിനെ കടത്തി വിടാതെ യാത്രചെയ്തത്. തുടർന്ന് ഇരുവരുടെയും ലൈസൻസ് പിടിച്ചെടുക്കുകയും റദ്ദാക്കാൻ ശുപാർശ നൽകുകയും ചെയ്തെന്ന് ആർ.ടി.ഒ. മഹേഷ് പറഞ്ഞു.
ബുധനാഴ്ച ഉച്ചയ്‌ക്ക് 1.30-ഓടെയായിരുന്നു സംഭവം. മലപ്പുറം ഡിപ്പോയിൽനിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന സൂപ്പർ ഫാസ്റ്റിന് മുൻപിലാണ് നീണ്ടകര പാലത്തിൽ വച്ച് ഇവർ തുടർച്ചയായി ഹോണടിച്ച് ഇടതുവശത്തുകൂടി ഓവർടേക്ക് ചെയ്തു കയറിയത്. നീണ്ടകര പാലത്തിൽ സ്കൂട്ടറിന് സൈഡ് നൽകിയില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു യുവാക്കളുടെ അക്രമം.
ബസിന് മുൻപിൽ ഇവർ തടസ്സം സൃഷ്ടിച്ച് നീങ്ങുന്നതിന്റെ വീഡിയോ യാത്രക്കാരിലൊരാൾ പകർത്തിയത് സാമൂഹികമാധ്യമങ്ങളിൽ വൈറലായിരുന്നു.ഇത് ശ്രദ്ധയിൽപ്പെട്ടതോടെ സ്കൂട്ടർ ശക്തികുളങ്ങര പോലീസ് കസ്റ്റഡിയിലെടുത്തു. തുടർന്നാണ് മോട്ടോർ വാഹന വകുപ്പ് നടപടിയെടുത്തത്.















