കൊച്ചി: പളളിത്തർക്കത്തിൽ യാക്കോബായ- ഓർത്തഡോക്സ് വിഭാഗങ്ങളുമായുളള സർക്കാരിന്‍റെ മധ്യസ്ഥ ചർച്ചയിൽ ഫലം കണ്ടില്ല. തുടർ ച്ചർച്ചകളിൽ മുഖ്യമന്ത്രിയുടെ മധ്യസ്ഥതതയ്‌ക്ക് പകരം മറ്റ് സഭാധ്യക്ഷൻമാരെയോ റിട്ട . ഹൈക്കോടതി ജഡ്ജിയേയോ പങ്കെടുപ്പിക്കാമെന്ന് സർക്കാർ നിർദേശം മുന്നോട്ട് വച്ചിരുന്നു. എന്നാൽ യാക്കോബായ സഭ ഇത് പരിഗണിച്ചിരുന്നില്ല. മാത്രവുമല്ല സുപ്രീംകോടതി ഉത്തരവിൽ വിയോജിപ്പായിരുന്നു കാണാൻ സാധിച്ചത്.
തുടർ ചർച്ചകളിൽ പാത്രിയാർക്കീസ് ബാവയ്‌ക്കും ഓർത്തഡോക്സ് സഭാദ്ധ്യക്ഷനും തുല്യസ്ഥാനം നൽകുന്നില്ലെന്ന യാക്കോബായ സഭയുടെ പ്രസ്താവനയിലും ഓർത്തഡോക്സ് നേതൃത്വത്തിന് വിയോജിപ്പുണ്ടാക്കി. കോതമംഗലം, മണർകാട് അടക്കമുളള പളളികളുടെ കാര്യത്തിൽ സുപ്രീം കോടതി വിധി മധ്യസ്ഥ നടപ്പിലാക്കുന്നതിന് വേണ്ടി ഓർത്തഡോക്സ് സഭ നീക്കങ്ങൾ ശക്തമാക്കിയതോടെയാണ് സർക്കാർ തന്നെ മധ്യസ്ഥത ചർച്ചകൾക്ക് മുൻകൈയെടുത്തത്.
Comments