ചണ്ഡീഗഡ്: ലഡാക്കിലും ടിബറ്റിലും ഇന്ത്യന്‍ സൈന്യം അപരാജിത ശക്തിയാണെന്ന് മുന്‍ കരസേനാ ഉദ്യോഗസ്ഥന്‍. നിലവിലെ സ്ഥിതി രൂക്ഷമാണ്. ചൈന പിന്മാറില്ലെന്ന പടിവാശി തുടരുന്നിടത്തോളം സംഘര്‍ഷം കുറയാന്‍ പോകുന്നില്ലെന്ന് മുന്‍ ലെഫ്ജനറല്‍ ദീപേന്ദ്ര സിംഗ് ഹൂഡ പറഞ്ഞു. വടക്കന്‍ കമാന്റിന്റെ ചുമതല വഹിച്ചിരുന്ന സൈനിക ഉദ്യോഗസ്ഥനാണ് ദീപേന്ദ്രസിംഗ്.
ഇന്ത്യ-ചൈന ഭാവിബന്ധം എന്ന വിഷയത്തിലെ സെമിനാറില്‍ സംസാരിക്കുക യായിരുന്നു ദീപേന്ദ്രസിംഗ്. ചണ്ഡീഗഡ് സര്‍വ്വകലാശാലയാണ് പരിപാടി സംഘടിപ്പിച്ചത്. ഇന്ത്യയിലെ മൂന്ന് സേനാ വിഭാഗങ്ങളിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥരും വെര്‍ച്വല്‍ സെമിനാറില്‍ പങ്കെടുത്തു. ഇന്ത്യയുടെ സൈനിക മുന്നേറ്റത്തേയും നിലപാടുകളേയും സംബന്ധിച്ച് സെമിനാറിൽ വിശകലനം ചെയ്തു. നിരവധി മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരാണ് ഇന്ത്യാ-ചൈന അതിര്‍ത്തി ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത്.
ചൈന അവരുടെ പിടിവാശി തുടരുന്നതിനാല്‍ ഇന്ത്യന്‍ സേന ലഡാക്കില്‍ നിന്നും താഴോട്ട് ഇറങ്ങില്ല. എന്നാല്‍ ഈ സാഹചര്യം കുഴപ്പത്തിലാക്കുക ചൈനയുടെ സൈന്യത്തെയാണ്. കൊടുതണുപ്പിലേയ്‌ക്ക് ലഡാക്ക് വീഴുന്നതോടെ 16000 അടി ഉയരത്തിലെ പോസ്റ്റുകളിലെ ഇന്ത്യന്‍ സേന അവരുടെ പരിചയം കൊണ്ടു തന്നെ ശക്തരായി തുടരും. എന്നാൽ ഇന്ത്യൻ സൈന്യത്തിന്റെ ശാരിരിക ക്ഷമതയോട് കിടിപിടിക്കാൻ ചൈനീസ് പട്ടാളത്തിന് ഒരിക്കലും സാധിക്കില്ല. ഇന്ത്യൻ സേനയുടെ പർവ്വതങ്ങളിലെ യുദ്ധപാടവത്തിനും മുന്നിലും ചൈന അടിയറവ് പറയേണ്ടിവരുമെന്ന് ഉദ്യോഗസ്ഥർ വിലയിരുത്തി.















