ന്യൂഡൽഹി:അസാദുദ്ദീൻ ഒവൈസിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി യാകുബ് ഹബീബുദ്ദീൻ തുസി വീണ്ടും രംഗത്ത്.ഒവൈസിയെ കോമാളിയെന്നും , കഴുതയെന്നും വിളിച്ചാണ് യാകൂബ് ഹബീബുദീൻ രംഗത്തെത്തിയത്. ചെരുപ്പുകൊണ്ട് അടിച്ച് ഒവൈസിയെ കൊല്ലണമെന്നാണ് ഹബീബുദീന്റെ വാക്കുകൾ. ഹൈദരാബാദിലെ കനത്ത മഴയും വെള്ളപ്പൊക്കവും മൂലമുണ്ടായ നാശനഷ്ടത്തിൽ അനുശോചനം അറിയിക്കവെയാണ് തുസി ഒവൈസിക്കെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചത്.
വെള്ളപ്പൊക്കം കാരണം ആളുകളുടെ വീടുകളും വസ്തുക്കളും ഒരു വശത്ത് ഒഴുകിപ്പോവുകയാണ്. ഹൈദരാബാദ് മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു ഇതുവരെ ഇതു സംബന്ധിച്ച് ഒരു പ്രസ്താവനയും നടത്തിയിട്ടില്ല. മുഖ്യമന്ത്രി തന്റെ മകനെയോ മറ്റ് ആളുകളെയോ അയച്ച് സ്റ്റോക്ക് എടുക്കുകയാണെന്നും തുസി കുറ്റപ്പെടുത്തി. പൊതുജനങ്ങളുടെ പ്രശ്നങ്ങൾ മനസ്സിക്കാൻ മുഖ്യമന്ത്രി ഇറങ്ങുന്നില്ലെന്നും തുസി കുറ്റപ്പെടുത്തി.ആ കോമാളി അസാദുദ്ദീന്റെ മകളുടെ വിവാഹത്തിന് പോകുന്നതിന്റെ ഫോട്ടോയാണ് നിങ്ങൾ ഇപ്പോഴും പ്രചരിപ്പിക്കുന്നതെന്നും സാധാരണക്കാർ കഷ്ടപ്പെടുന്നത് അറിയുന്നില്ലെന്നും തുസി വിമർശിച്ചു.
ബീഹാറിൽ പോയി നിതീഷ് കുമാറിനോട്, ഇത്രയും വർഷമായി നിങ്ങൾ ജനങ്ങൾക്കുവേണ്ടി എന്താണ് ചെയ്തതെന്ന് ഒവൈസി ചോദിക്കുന്നു. എത്രയോ വർഷമായി ഹൈദരാബാദിലെ ജനങ്ങൾ നിങ്ങൾക്ക് വോട്ടുചെയ്യുന്നു. ഇവിടുത്തെ ജനങ്ങൾക്കുവേണ്ടി നിങ്ങൾ എന്തു ചെയ്തുവെന്നും തുസി ചോദിച്ചു.
Comments