സിപിഎം പ്രവർത്തകയെ ബലാത്സംഗം ചെയ്തു ; ദൃശ്യങ്ങൾ പ്രചരിപ്പിച്ചു ; ജില്ലാ സെക്രട്ടറിയുടെ മുൻ ഡ്രൈവർക്കെതിരെ കേസ്

Published by
Janam Web Desk

പത്തനം‌തിട്ട : സിപിഎം പ്രവർത്തകയെ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചതായി പരാതി. പരാതിയെ തുടർന്ന് സിപിഎം ജില്ലാ സെക്രട്ടറിയുടെ മുൻ ഡ്രൈവർക്കെതിരെയും ഭാര്യക്കെതിരേയും കേസെടുത്തു. ജയിലിലായിരുന്ന ഭർത്താവിനെ പുറത്തെത്തിക്കാമെന്ന് വാക്ക് നൽകിയാണ് പീഡനം നടത്തിയത്.

2019 ലാണ് കേസിനാസ്പദമായ സംഭവങ്ങളുടെ തുടക്കം. ജയിലിലായിരുന്ന ഭർത്താവിനെ പുറത്തിറക്കാമെന്ന് പറഞ്ഞാണ് അയൽവാസിയായ പ്രതി യുവതിയുമായി പരിചയത്തിലാകുന്നത്. വക്കീലിനെ കാണാനായി കൊട്ടാരക്കര പോവുകയും ഹോട്ടലിൽ മുറിയെടുത്ത് പീഡിപ്പിക്കുകയുമായിരുന്നു. ദൃശ്യങ്ങളെടുക്കുകയും പ്രചരിപ്പിക്കുകയും ചെയ്തെന്നാണ് പരാതി. അഞ്ച് ലക്ഷം രൂപയും തട്ടിയെടുത്തു. പിന്നീട് ഭർത്താവ് ജയിലിൽ നിന്നിറങ്ങിയപ്പോഴാണ് വിവരങ്ങൾ അറിയുന്നത്.

പിന്നീട് പാർട്ടി ഇടപെട്ട് രണ്ടു ലക്ഷം രൂപ തിരിച്ചു കൊടുത്തെങ്കിലും ദൃശ്യങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് യുവതി പൊലീസിനെ സമീപിച്ചത്. പഴകുളം സ്വദേശിയായ പ്രതിക്കും ഭാര്യക്കുമെതിരെ കേസെടുത്തിട്ടുണ്ട്. ഇരുവരേയും കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

Share
Leave a Comment