ലുധിയാന: ഇന്ത്യയിലെ മതസാമുദായിക സംഘർഷത്തിന് പഞ്ചാബിനെ കുരുതിക്കളമാക്കാൻ ശ്രമം. സിഖ് സമുദായത്തിന്റെ വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബിന്റെ പേജുകൾ കീറിയെറിഞ്ഞ നിലയിൽ കണ്ടെത്തിയെന്നാണ് പോലീസ് റിപ്പോർട്ട്.പെട്ടെന്ന് പ്രശസ്തി കിട്ടാൻ ഒരു വ്യക്തിചെയ്ത നടപടിയെന്നാണ് പോലീസ് നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞത്. മതഗ്രന്ഥത്തെ അവഹേളിച്ച വ്യക്തിയെ കസ്റ്റഡിയിലെടുത്തതായി ലുധിയാന പോലീസ് അറിയിച്ചു. ലുധിയാന പോലീസ് മേധാവി രാകേഷ് അഗർവാളാണ് വിവരം ധരിപ്പിച്ചത്.
മതഗ്രന്ഥവുമായി ബന്ധപ്പെട്ട വിഷയത്തിൽ സാമുദായിക സംഘർഷത്തിന്റെ യാതൊരു അന്തരീക്ഷവുമില്ലെന്ന് പോലീസ് അറിയിച്ചു. ഒരു വ്യക്തിയുടെ മാത്രം ഭാഗത്തുനിന്നുണ്ടായ ഒരു തെറ്റാണ്. മറ്റ് പ്രകോപനങ്ങൾക്കും ആ വ്യക്തി ശ്രമിച്ചിട്ടില്ല. സാമൂദായിക പ്രശ്നമായി എടുക്കരുതെന്ന അഭ്യർത്ഥനയും പോലീസ് സിഖ് സമൂഹത്തോട് നടത്തിയിട്ടുണ്ട്. ഇന്ത്യയ്ക്കകത്ത് മതവികാരം വ്രണപ്പെടുത്തി സംഘർഷമുണ്ടാക്കാൻ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടുകൾ കഴിഞ്ഞ മാസം പുറത്തുവന്നിരുന്നു.
പാകിസ്താൻ ഭീകരരുടെ പ്രധാന തന്ത്രം ഇന്ത്യയ്ക്കകത്ത് പ്രശ്നങ്ങളുണ്ടാക്കുക എന്നതാണെന്നും അതിന് കശ്മീർ കഴിഞ്ഞാൽ പഞ്ചാബിനെയാണ് ഉപയോഗിക്കുക എന്നും വിവരം ലഭിച്ചിരുന്നു. ചൈനയുടെ ഡ്രോണുകൾ വഴി പഞ്ചാബിലെ ഖാലിസ്ഥാൻ ഭീകരർക്ക് ആയുധവും കള്ളനോട്ടും മയക്കുമരുന്നും ലഘുലേഖകളും എത്തിക്കുന്ന സംഭവം സേന വിഫലമാക്കിയിരുന്നു.
Comments