തിരുവനന്തപുരം: ബിജെപിയുടെ മനക്കോട്ടയ്‌ക്ക് പെയിന്റടിക്കാൻ പ്രമുഖ മാധ്യമങ്ങളും കൊട്ടേഷനെടുത്തിട്ടുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക്. സർക്കാരിന്റെ പദ്ധതികളെ അട്ടിമറിച്ച് കളയാമെന്ന വ്യാമോഹം നടക്കിലെന്നും കെ ഫോൺ, ഇ-മൊബിലിറ്റി, ടൊറസ് ഡൗൺ ടൗൺ തുടങ്ങിയ ഒരു പദ്ധതികളും മുടങ്ങുകയില്ലെന്നും അദ്ദേഹം പറയുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രിയുടെ പ്രതികരണം.
‘ഈ കളിയൊന്നും കേരളത്തോട് വേണ്ട, പറയുന്നത് ബിജെപിയോടാണ്’ എന്ന് തുടങ്ങുന്ന കുറിപ്പിൽ കെ ഫോണിനെതിരെ ഉയരുന്ന ആരോപണങ്ങളും അതിന്റെ വസ്തുതകളും വ്യക്തമാക്കുന്നുണ്ട്.
സംസ്ഥാനത്തെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ച്ചർ ശക്തവും കാര്യക്ഷമവും ആക്കുന്നതിന് സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച പദ്ധതിയാണ് കെഫോൺ. 500 കോടിയുടെ അഴിമതിയാണ് കെ ഫോൺ പദ്ധതിയിലൂടെ നടന്നതെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. കെഫോണിന്റെ മുഴുവൻ നിയന്ത്രണങ്ങളും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനായിരുന്നു. കോടികളുടെ അഴിമതി നടത്തിയത് മന്ത്രിസഭയുടെ അനുമതി പോലുമില്ലാതെയാണ്.
കെഫോൺ പദ്ധതിയുടെ കരാർ സർക്കാർ ബെൽ കൺസോർഷ്യത്തിന് നൽകിയത് ടെൻഡർ വിളിച്ചതിലും 49% കൂടിയ തുകയ്‌ക്കായിരുന്നു. 1028 കോടി രൂപക്ക് ടെൻഡർ വിളിച്ച പദ്ധതി 1531 കോടിക്ക് കരാർ നൽകിയത് ശിവശങ്കർ ഇടപെട്ടിട്ടാണെന്നാണ് രേഖകൾ സൂചിപ്പിക്കുന്നത്.
ഈ കളിയൊന്നും കേരളത്തോട് വേണ്ട. ചെലവാകില്ല. പറയുന്നത് ബിജെപിയോടാണ്. അവരുടെ ചൊൽപ്പടിയ്‌ക്കു നിൽക്കുന്ന അന്വേഷണ ഏജൻസികളോടും….
Posted by Dr.T.M Thomas Isaac on Tuesday, November 3, 2020
Comments