11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 20, 2026, 03:29 pm IST
FacebookTwitterWhatsAppTelegram

ന്യൂയോര്‍ക്ക്: ഫിഫ ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിന്റെ ടോട്ടല്‍ ഫുട്‌ബോളിന് മുന്നില്‍ അര്‍ജന്റീന പതറിയപ്പോള്‍, ഗോള്‍വലക്ക് മുന്നില്‍ ഒറ്റയാള്‍ പോരാട്ടം നടത്തിയ എമിലിയാനോ മാര്‍ട്ടിനസിനെയാണ് ലോകം കണ്ടത്. ഒടുവില്‍ സ്‌പെയിന്‍ 1-0ന് ലോകകപ്പ് കിരീടം നേടിയെങ്കിലും, ന്യൂജേഴ്സി സ്റ്റേഡിയത്തില്‍ ഏറ്റവും വലിയ കൈയടി സ്വന്തമാക്കിയത് അര്‍ജന്റീനന്‍ ഗോള്‍കീപ്പറായ ‘എമി’യായിരുന്നു. മത്സരത്തില്‍ 11 സേവുകളുമായി എമി ലോകകപ്പ് ചരിത്രത്തില്‍ പുതിയ റെക്കോര്‍ഡ് കുറിച്ചു.

ഫിഫ 1966 മുതല്‍ മത്സരങ്ങളുടെ ഔദ്യോഗിക കണക്കുകള്‍ രേഖപ്പെടുത്താന്‍ തുടങ്ങിയ ശേഷമുള്ള 60 വര്‍ഷത്തിനിടെ ലോകകപ്പ് ഫൈനലില്‍ ഒരു ഗോള്‍കീപ്പര്‍ നടത്തിയ ഏറ്റവും കൂടുതല്‍ സേവുകളാണിത്. ഫൈനലില്‍ ഇത്രയും സേവുകള്‍ നടത്തിയ മറ്റൊരു ഗോള്‍കീപ്പറില്ല. മത്സരത്തിന്റെ തുടക്കം മുതല്‍ തന്നെ സ്‌പെയിന്‍ അര്‍ജന്റീനന്‍ പ്രതിരോധത്തെ നിരന്തരം പരീക്ഷിച്ചു. പന്തടക്കത്തിലും ആക്രമണത്തിലും സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തിയ സ്പാനിഷ് താരങ്ങള്‍ ഒന്നിന് പിന്നാലെ ഒന്നായി ഗോള്‍ ശ്രമങ്ങള്‍ നടത്തി. എന്നാല്‍ ഓരോ തവണയും മതിലായി മാറിയത് എമിലിയാനോ മാര്‍ട്ടിനസായിരുന്നു.

പൗ കുബാര്‍സി, നിക്കോ വില്യംസ്, ദാനി ഒല്‍മോ, ബയേന എന്നിവരുടെ ദൂരപ്രഹരങ്ങള്‍ പറന്ന് രക്ഷപ്പെടുത്തിയ മാര്‍ട്ടിനസ്, ലാമിന്‍ യമാലിന്റെ അപകടകരമായ ഡിഫ്ലെക്ടഡ് ഷോട്ടും അസാധ്യമായ ഡൈവിങിലൂടെ പുറത്തേക്ക് തട്ടിയകറ്റി. ബോക്‌സിനുള്ളില്‍ നിന്നുള്ള സ്‌പെയിനിന്റെ ഹെഡ്ഡറുകളും ശക്തമായ ഷോട്ടുകളും പോലും എമിയുടെ കൈകളില്‍ സുരക്ഷിതമായി. മത്സരത്തിന്റെ നിര്‍ണായക നിമിഷം ഇഞ്ചുറി ടൈമിലായിരുന്നു. എന്‍സോ ഫെര്‍ണാണ്ടസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ പത്ത് പേരായി ചുരുങ്ങിയ അര്‍ജന്റീനയെ സ്‌പെയിന്‍ പൂര്‍ണമായും വളഞ്ഞു.

അപ്പോഴാണ് 22 വാര അകലെ നിന്ന് ലാമിന്‍ യമാല്‍ എടുത്ത ഫ്രീകിക്ക് നേരെ വലയുടെ ടോപ്പ് കോര്‍ണറിലേക്ക് വളഞ്ഞെത്തിയത്. സ്റ്റേഡിയം മുഴുവന്‍ ഗോള്‍ ഉറപ്പിച്ച നിമിഷം, വായുവിലേക്ക് പറന്നുയര്‍ന്ന മാര്‍ട്ടിനസ് വിരല്‍ത്തുമ്പുകൊണ്ട് പന്ത് തട്ടിയകറ്റി. ലോകകപ്പ് ഫൈനല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച സേവുകളിലൊന്നായി വിലയിരുത്തപ്പെടുന്ന രക്ഷപ്പെടുത്തലായിരുന്നു അത്. ആ സേവ് കൊണ്ടാണ് മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടത്.

എന്നാല്‍ എക്സ്ട്രാ ടൈമിന്റെ 106-ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ ഫെറാന്‍ ടോറസിന്റെ ഷോട്ടിന് മുന്നില്‍ ഒടുവില്‍ എമിക്കും കീഴടങ്ങേണ്ടി വന്നു. ആ ഒരൊറ്റ ഗോള്‍ മതി സ്‌പെയിന് രണ്ടാം ലോകകപ്പ് കിരീടം സ്വന്തമാക്കാന്‍. ലോകകപ്പിന് തൊട്ടുമുമ്പ് തന്നെ മാര്‍ട്ടിനസിന്റെ കൈവിരലില്‍ പൊട്ടലുണ്ടായിരുന്നു. ശസ്ത്രക്രിയ നിര്‍ദേശിച്ചിരുന്നെങ്കിലും അത് മാറ്റിവെച്ച് വേദനസംഹാരികള്‍ കഴിച്ചാണ് താരം ലോകകപ്പില്‍ കളിച്ചത്. ടീമിനുവേണ്ടിയുള്ള ആ സമര്‍പ്പണം ഫൈനലിലെ പ്രകടനത്തിലും വ്യക്തമായി.

ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനയുടെ കിരീടനേട്ടത്തിന് നിര്‍ണായക പങ്കുവഹിച്ച ഗോള്‍ഡന്‍ ഗ്ലൗ ജേതാവായ എമി, ഇത്തവണ കിരീടം നിലനിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കിലും ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച വ്യക്തിഗത ഗോള്‍കീപ്പര്‍ പ്രകടനങ്ങളിലൊന്ന് സമ്മാനിച്ചാണ് മടങ്ങുന്നത്. തോല്‍വി അര്‍ജന്റീനയുടേതായിരുന്നെങ്കിലും, ലോക ഫുട്‌ബോളിന്റെ ബഹുമാനവും ആരാധകരുടെ കൈയടിയും സ്വന്തമാക്കിയത് ഗോള്‍വല കാത്ത ആ പോരാളി തന്നെയായിരുന്നു.

Tags: Emiliano Martinezmade a record11 saves in the World Cup final.
ShareTweetSendShare

More News from this section

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

Latest News

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies