ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ നന്ദ്യാൽ സ്വദേശിയായ അബ്ദുൽ സലാമും കുടുംബവും ട്രെയിനിന് മുന്നിൽചാടി ആത്മഹത്യാ ചെയ്ത സംഭവത്തിൽ രണ്ട് പോലീസുകാർ അറസ്റ്റിൽ. സിഐ സോമശേഖര റെഡ്ഢി, ഹെഡ് കോൺസ്റ്റബിൾ ഗംഗാധർ എന്നിവരാണ് അറസ്റ്റിലായത്.
അബ്ദുൽ സലാമിനെ പോലീസ് മോഷണ കുറ്റം ചുമത്തി ഉപദ്രവിച്ചിരുന്നു. ഇതിന്റെ മനോവിഷമത്തിലാണ് അബ്ദുൽ സലാമും കുടുംബവും ട്രെയിനിന് മുന്നിൽചാടി ആത്മഹത്യ ചെയ്തതെന്ന് അന്വേഷണത്തിൽ വ്യക്തമായി.
മരിക്കുന്നതിന് മുൻപ് കുടുംബം തെറ്റുകാരല്ലെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങൾ അബ്ദുൽ സലാം മൊബൈലിൽ പകർത്തിയത് വൈറലായി. തുടർന്ന് മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡി അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണത്തിൽ പോലീസുകാർ കുറ്റക്കാരാണെന്ന് തെളിഞ്ഞതോടെയാണ് അറസ്റ്റ് .
Comments