ന്യൂഡൽഹി: ഇന്ത്യയിൽ സ്ത്രീകളെയും 65 വയസിൽ കൂടുതലുള്ളവരെയും 15 വയസിൽ താഴെയുള്ളവരെയും പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കാതെ വീടുകളിൽ പോയി ചോദ്യം ചെയ്യണമെന്ന് കേന്ദ്ര മാർഗരേഖ. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ കീഴിലുള്ള ബ്യൂറോ ഓഫ് പോലീസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റൊണ് മാർഗരേഖ പുറത്ത് വിട്ടിരിക്കുന്നത്.
പോലീസ് സ്റ്റേഷനിലേക്ക് ചോദ്യം ചെയ്യാൻ വിളിക്കുന്നവരെ നിശ്ചിത സമയത്തിൽ കൂടുതൽ കസ്റ്റഡിയിൽ വെക്കാൻ പാടില്ല. പരാതി ലഭിച്ചാൽ ചോദ്യ ചെയ്യുന്നതിന് വേണ്ടി നോട്ടീസ് നൽകാതെ സ്റ്റേഷനിൽ വിളിച്ചുവരുത്തരുത്. ഒരാളെ അറസ്റ്റ് ചെയ്യുമ്പോൾ വ്യക്തമായ വിവരം ധരിപ്പിക്കേണ്ടതാണ്. കസ്റ്റഡിയിലുള്ളവരുടെ സുരക്ഷയുറപ്പാക്കാൻ പോലീസ് സ്റ്റേഷൻ പരിസരത്തും ലോക്കപ്പുകളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കണം. കസ്റ്റഡിയിൽ പീഡിപ്പിക്കുന്ന പോലീസുകാർക്കെതിരെ കർശന നടപടി ഉണ്ടാക്കുമെന്നും ബിപിആർഡി പുറത്ത് വിട്ട് മാർഗ രേഖയിൽ പറയുന്നു.
പോലീസ് കസ്റ്റഡി മരണം, മാനസികവും,ശാരീരികവുമായ പീഡനങ്ങൾ സമൂഹത്തിൽ വലിയ ചർച്ചയായിട്ടുണ്ടെന്നും പോലീസിന്റെ വിശ്വാസ്യതയെ ബാധിച്ചിട്ടുണ്ടെന്നും ബിപിആർഡി വ്യക്തമാക്കി.
Comments