ഇസ്ലാമാബാദ് ; നബിയെ ആക്ഷേപിക്കുന്നതിനുള്ള ശിക്ഷ ശിരച്ഛേദം തന്നെയാണെന്ന പ്രഖ്യാപനവുമായി പാക് തീവ്ര ഇസ്ലാമിസ്റ്റുകൾ . ഫ്രാൻസ് ഇസ്ലാമിസ്റ്റുകൾക്കെതിരെ നടപടി ശക്തമാക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഫ്രാൻസിനും, ഹൈന്ദവർക്കുമെതിരെ മുദ്രാവാക്യങ്ങൾ മുഴക്കി തീവ്ര ഇസ്ലാമിസ്റ്റുകൾ തെരുവിലിറങ്ങിയത് .
തെഹ്രീക്ക് ഐ ലബാക്ക് പാകിസ്താൻ എന്ന സംഘടനയാണ് കൊലവിളി നടത്തുന്നത് .ഇസ്ലാമിനു വേണ്ടി വാദിക്കുന്ന തങ്ങളെ അറസ്റ്റ് ചെയ്യുന്നതിനു പകരം രാജ്യത്തെ ഹിന്ദുക്കൾക്കെതിരെ പോരാടുകയാണ് ഇമ്രാൻ സർക്കാർ ചെയ്യേണ്ടതെന്നും അവർ പ്രസ്താവിച്ചു. മതനിന്ദയ്‌ക്കുളള ശിക്ഷ ശിരച്ഛേദമാണെന്ന് പറഞ്ഞതിന്റെ പേരിലാണ് തങ്ങൾ ശിക്ഷിക്കപ്പെടുന്നതെന്നും അവർ ആരോപിച്ചു.
ഹിന്ദുക്കൾക്കെതിരെ യുദ്ധം ചെയ്യുകയാണ് പാക് സൈന്യം ചെയ്യേണ്ടത്. നിസ്ക്കരിക്കുന്ന മുസ്ലീങ്ങൾക്കെതിരെ ആയുധം എടുക്കരുതെന്നുമാണ് പ്രതിഷേധക്കാരുടെ മുദ്രാവാക്യം.
അതേ സമയം പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഇന്ന് ഏറ്റുമുട്ടുകയും ചെയ്തു. രാജ്യത്ത് ഫ്രഞ്ച് എംബസി അടച്ചുപൂട്ടണമെന്നും മതനിന്ദാ കുറ്റത്തിന് ഫ്രാൻസുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും ഇല്ലാതാക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെടുന്നുണ്ട്















