ദുബായ് : പാകിസ്താനും തുർക്കിയുമുൾപ്പെടെ 11 രാജ്യങ്ങളിലേക്കുള്ള സന്ദർശക വിസ യു.എ.ഇ താത്കാലികമായി നിരോധിച്ചു. കൊറോണ ബാധ രണ്ടാം ഘട്ടം വ്യാപകമായതിനെ തുടർന്നാണ് നിരോധനമെന്നാണ് നിഗമനം. വിസ നിരോധിച്ച വിവരം പാകിസ്താനും സ്ഥിരീകരിച്ചു. ഇറാൻ , യെമൻ , സിറിയ, ഇറാഖ് , സോമാലിയ, ലിബിയ, കെനിയ, അഫ്ഗാനിസ്ഥാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്കും സന്ദർശക വിസ നിരോധിച്ചിട്ടുണ്ട്.
ഏഷ്യന്‍ രാജ്യങ്ങളിലെ പൗരന്മാര്ക്ക് ആദ്യ ഘട്ടത്തില്‍ വിസ നിഷേധിച്ച യു.എ.ഇ പിന്നീട് ഇന്ത്യന്‍ പൗരന്മാര്ക്ക് വിസ നല്‍കിയിരുന്നു. ജോലിചെയ്യുന്നവര്‍ക്കും വിസ പുതുക്കി തിരികെ ജോലിയില്‍ പ്രവേശിക്കേണ്ടവര്‍ക്കും അതാത് രാജ്യങ്ങളിലെ എംബസി വഴിയുള്ള സംവിധാനത്തിന് പുതിയ നിയന്ത്രണം ബാധകമല്ലെന്നാണ് വിവരം. ജോലിയ്ക്കല്ലാതെ യു.എ.ഇയിലേക്കും തിരിച്ചും പോകുന്നവര്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
Comments