ഹൈദരാബാദ് : നിരാശയകറ്റാൻ ബീഫ് ബിരിയാണി കഴിക്കണമെന്ന് പറഞ്ഞ് പരിഹസിക്കാൻ ശ്രമിച്ച അസദുദ്ദീൻ ഒവൈസിയ്ക്ക് ചുട്ട മറുപടിയുമായി ബിജെപി നേതാവ് രാജ സിംഗ് . ഏറ്റവും നല്ല ബിരിയാണി കിട്ടുന്ന സ്ഥലം പറഞ്ഞുകൊടുത്തുകൊണ്ടായിരുന്നു രാജ സിംഗിന്റെ മറുപടി. പന്നിയിറച്ചി ബിരിയാണിക്ക് പേരുകേട്ട സ്ഥലത്ത് നിന്ന് ബിരിയാണി വാങ്ങിത്തരാമെന്നായിരുന്നു രാജ സിംഗിന്റെ വാഗ്ദാനം.
ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ പ്രസംഗത്തിലായിരുന്നു ഒവൈസി ബിജെപി പ്രവർത്തകരെ പ്രകോപിപ്പിക്കാൻ ശ്രമിച്ചത് . അടുത്തിടെ നടന്ന ബീഹാർ തെരഞ്ഞെടുപ്പിൽ തന്റെ പാർട്ടിയ്ക്ക് അഞ്ചു സീറ്റുകൾ ലഭിച്ചെന്നും , അതിൽ ബിജെപിയ്ക്ക് നിരാശയുണ്ടാകുമെന്നും പ്രസംഗത്തിൽ ഒവൈസി പറഞ്ഞു . ഒപ്പം നിരാശയകറ്റാൻ ബീഫ് ബിരിയാണി നല്ലതാണെന്നും , ഹൈദരാബാദിലേയ്ക്ക് വരികയാണെങ്കിൽ ബീഫ് വിഭവങ്ങൾ നൽകുന്ന അൽഹംദുല്ല ഹോട്ടലിൽ നിന്ന് ബിരിയാണി നൽകുമെന്നുമായിരുന്നു ഒവൈസിയുടെ പ്രസ്താവന .
പ്രകോപിപ്പിക്കാൻ ശ്രമിച്ച ഒവൈസിയ്ക്ക് ബിജെപി നേതാവ് രാജസിംഗാണ് ബിരിയാണി വാഗ്ദാനം ചെയ്തത് . ‘ താങ്കൾക്ക് ഞാൻ ബിരിയാണി വാഗ്ദാനം ചെയ്യുന്നു . എന്റെ പ്രദേശത്ത്, വാൽമീകി വിഭാഗക്കാർ നല്ല ബിരിയാണി ഉണ്ടാക്കുന്നുണ്ട് . നിങ്ങൾക്ക് ബിരിയാണി കഴിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ, വരൂ ഞാൻ രുചികരമായ ബിരിയാണി നൽകാം ” . മറുപടിയിൽ പന്നിയിറച്ചിയെന്ന് എടുത്ത് പറയാതെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം . എന്നാൽ അദ്ദേഹം പറഞ്ഞ സ്ഥലങ്ങൾ പോർക്ക് ബിരിയാണിയ്ക്ക് വളരെ പ്രശസ്തമാണ് .
ആരുടെയും വികാരങ്ങൾക്ക് വിരുദ്ധമായി ബിജെപി പ്രവർത്തിക്കാറില്ലെന്നും , എന്നാൽ ഒവൈസി അതിനു വേണ്ടി പ്രേരിപ്പിക്കുകയായിരുന്നുവെന്നും രാജ സിംഗ് പറഞ്ഞു .
പഴയ ഹൈദരാബാദിലെ മുസ്ലീങ്ങൾക്ക് ഒവൈസിയോടും അദ്ദേഹത്തിന്റെ പാർട്ടിയോടും അതൃപ്തിയുണ്ടെന്നും രാജ സിംഗ് വ്യക്തമാക്കി. പ്രളയബാധിത കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ നൽകിയ 10,000 രൂപ ധനസഹായം ഇപ്പോഴും ഒവൈസിയുടെയും ,അദ്ദേഹത്തിന്റെ പാർട്ടി പ്രവർത്തകരുടെയും പോക്കറ്റിലാണ് . ഹൈദരാബാദിലെ പല സ്ഥലങ്ങളും ഇന്നും വെള്ളത്തിനടിയിലാണെന്നും രാജസിംഗ് ചൂണ്ടിക്കാട്ടി.
Comments