മുംബൈ : പ്രതികാരം ചെയ്യാന്‍ നിര്‍ബന്ധിക്കരുതെന്ന ഭീഷണിയുമായി മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. സുപ്രീം കോടതിയും മുംബൈ ഹൈക്കോടതിയും മഹാരാഷ്‌ട്ര സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച സാഹചര്യത്തിലാണ് ഉദ്ധവിന്റെ പ്രസ്താവന.
‘ഛത്രപതി ശിവജി മഹാരാജാവില്‍ നിന്നാണ് ഞങ്ങള്‍ ഊര്‍ജ്ജം ഉള്‍ക്കൊളളുന്നത്. ഇത്തരം സന്ദര്‍ഭങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അദ്ദേഹം പഠിപ്പിച്ചിട്ടുണ്ട് ‘ താക്കറെ പറഞ്ഞു.
ഇഡിയുടെയോ സിബിഐയുടെയോ ഭീഷണിക്ക് വഴങ്ങില്ല . നിശബ്‌ദനായി ക്ഷമയോടെ ഇരിക്കുകയാണെങ്കിലും അതിനര്‍ത്ഥം കഴിവില്ലെന്നല്ല. ഇതിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാം ,നിങ്ങൾക്കുമുണ്ട് കുടുംബവും കുട്ടികളും – താക്കറെ പറഞ്ഞു .
‘ഇത് കടുവകളുടെ നാടാണ്. മറാത്ത കടുവകള്‍. ഏത് അക്രമത്തിനുമെതിരെ ഞങ്ങളുടെ പക്കല്‍ സുദര്‍ശന ചക്രമുണ്ട്. പ്രതികാരം ചെയ്യാന്‍ ഞങ്ങളെ നിര്‍ബന്ധിക്കരുത്.’ ഉദ്ധവ് താക്കറെ ഭീഷണി മുഴക്കി .
നടി കങ്കണ റണാവത്തിന്‍റെ ഓഫീസ് പൊളിച്ചത് നിയമലംഘനമാണെന്നും നടിക്ക് നഷ്ടപരിഹാരം നല്‍കണമെന്നും ബോംബെ ഹൈക്കോടതി നിർദേശിച്ചിരുന്നു .മാത്രമല്ല ക്രിമിനൽ നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നതിനെ സുപ്രീംകോടതിയും വിമർശിച്ചിരുന്നു.
Comments