തിരുവനന്തപുരം: കൊറോണ രോഗികൾക്കും നിരീക്ഷണത്തിലുള്ളവർക്കും തപാൽവോട്ടിനുള്ള സൗകര്യം ഒരുക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ. ഒന്നാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ഡിസംബർ എട്ടിന് രാവിലെ മുതൽ ഇവരുടെ വീടുകളിൽ എത്തി തപാൽവോട്ട് രേഖപ്പെടുത്തിവാങ്ങും. കൊറോണ സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചാകും തെരഞ്ഞെടുപ്പ് നടത്തുകയെന്ന് കമ്മീഷൻ അറിയിച്ചു. .
തെരഞ്ഞെടുപ്പിന് പത്ത് ദിവസം മുൻപ്തന്നെ കൊറോണ രോഗികളുടെയും, നിരീക്ഷണത്തിൽ കഴിയുന്നവരുടേയും പട്ടിക തയ്യാറാക്കും. ഈ പട്ടികയിൽ നിന്നാണ് തപാൽവോട്ട് രേഖപ്പെടുത്തേണ്ടവരുടെ കണക്ക് വരണാധികാരികൾ ശേഖരിക്കുക. കൊറോണ രോഗികൾക്കും, നിരീക്ഷണത്തിലുള്ളവർക്കും വോട്ട് രേഖപ്പെടുത്താൻ പ്രത്യേക ബാലറ്റ് പേപ്പറുകളാകും നൽകുക.
ആദ്യ ഘട്ട തെരഞ്ഞെടുപ്പ നടക്കുന്ന അഞ്ച് ജില്ലകളിൽ 24,621 സ്പെഷ്യൽ തപാൽവോട്ടർമാരാണ് ഉള്ളത്. പിപിഇ കിറ്റ് ധരിച്ച് വരുന്ന വോട്ടർമാർ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടാൽ മുഖാവരണം മാറ്റി കാണിക്കണം.
Comments