റിയാദ്: സൗദിയിലെ അൽ ഉലയിൽ നടന്ന ജിസിസി ഉച്ചകോടിയിൽ ഖത്തറുമായുള്ള തർക്കം പരിഹരിച്ച് കരാറിൽ ഒപ്പു വെച്ചതോടെ മൂന്ന് വർഷത്തിനു ശേഷം ഖത്തറിൽ നിന്നുള്ള ആദ്യ യാത്രാവിമാനം സൗദി തലസ്ഥാനമായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പറന്നിറങ്ങിയത് വാണിജ്യ രംഗത്തും പുത്തൻ ഉണർവ്വാണ് നൽകിയിരിക്കുന്നത്.
പൂർണ്ണമായും ഉപഭോക്തൃ രാജ്യമായിരുന്ന ഖത്തർ ഭക്ഷ്യ-ഭക്ഷ്യേതര സാധനങ്ങൾക്കായി ആശ്രയിച്ചിരുന്നത് സൗദി അറേബ്യയെ ആയിരുന്നു. നയതന്ത്ര ബന്ധം തകർന്നതോടെ ഖത്തർ സ്വയം പര്യാപ്തത കൈവരിക്കൻ ഉള്ള പരിശ്രമിക്കുകയും ഏറെക്കുറെ വിജയിക്കുകയും ചെയ്തു. പാലും പാലുൽപന്നങ്ങളും ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾ സൗദിയിൽ നിന്നാണ് പ്രധാനമായും എത്തിയിരുന്നത്. അത് നിലച്ചതോടെ യൂഎസിൽ നിന്നും ആസ്ട്രേലിയയിൽ നിന്നുമായി 4000 പശുക്കളെ ഖത്തറിൽ ഇറക്കുമതി ചെയ്തത് ലോകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
സൗദിയിലെ പ്രമുഖ ഡയറി കമ്പനികൾ ഉൾപ്പെടെ പല പ്രമുഖ വ്യവസായ സംരംഭങ്ങളും ഖത്തറിലേക്ക് തങ്ങളുടെ ഉൽപ്പന്നങ്ങൾ എത്തിക്കുന്നതിനുള്ള പരിശ്രമം ആരംഭിച്ചു കഴിഞ്ഞു. വാണിജ്യ ബന്ധം നിലച്ചതോടെ പല സൗദി കമ്പനികളും ഖത്തറിലെ എല്ലാ ഇടപാടുകളും പൂർണ്ണമായും ഉപേക്ഷിച്ചിരുന്നു. ട്രാൻസ്പോർട്ടേഷൻ മുതൽ ഗോഡൗണുകൾ വരെ എല്ലാ ഇൻഫ്രാസ്ട്രക്ചറും പഴയ രീതിയിൽ
കെട്ടിപൊക്കുന്നതിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു കഴിഞ്ഞു. ഖത്തറിലെ മുൻ സ്പോൺസർമാരും വിതരണ ക്കാരും ഇതിനു തയാറായി മുന്നോട്ട് വന്നു തുടങ്ങിയിട്ടുണ്ട്. മാർച്ചു മാസത്തോടെ എല്ലാ വാണിജ്യ ഇടപാടുകളും പൂർവ്വസ്ഥിയിൽ എത്തുമെന്ന പ്രതീക്ഷയിൽ ആണ്
സൗദിയിലെ പല പ്രമുഖ വ്യവസായ സരംഭകരും
Comments