ന്യൂഡൽഹി: ലഡാക്ക് മേഖലയിൽ ജോലി ചെയ്യുന്ന 4000 സൈനികർക്ക് ഇന്ന് കൊറോണ വാക്‌സിൻ നൽകും. ചൈന അതിർത്തിയിൽ ജോലി ചെയ്യുന്ന സൈനികർക്ക് എത്രയും വേഗം വാക്‌സിനേഷൻ പൂർത്തിയാക്കുകയാണ് ലക്ഷ്യം. വാക്‌സിൻ ആദ്യം എത്തിച്ചത് ലഡാക്കിന്റെ തലസ്ഥാനമായ ലേയിലാണ്. സൈനികർക്കായുള്ള വാക്‌സിനേഷൻ ലഡാക്കിൽ ആരംഭിച്ചിട്ടുണ്ട്.
സൈനിക മേഖലയിലെ ആരോഗ്യ വിഭാഗങ്ങൾക്കാണ് ആദ്യ ഘട്ട വാകിനേഷൻ പ്രഥമ പരിഗണന നൽകുക. അതേസമയം ലഡാക്കിൽ പ്രധാന കേന്ദ്രങ്ങളിൽ സേവനം അനുഷ്ടിക്കുന്ന സൈനികർ വാക്‌സിൻ സ്വീകരിക്കുന്നതിനായി കേന്ദ്രങ്ങളിൽ എത്തില്ല.
സൈന്യത്തെ സംബന്ധിച്ച് കൊറോണ വലിയ ആശങ്ക നൽകുന്നതാണ്. എന്നാൽ ലഡാക്ക് മേഖലയിൽ വലിയ രീതിയിൽ കൊറോണ വൈറസ് പടർന്നു പിടിച്ച സാഹചര്യമില്ലെന്ന് ബന്ധപ്പെട്ട സൈനിക വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ വർഷം മാർച്ച് 18ന് ലേ മേഖലയിൽജോലി ചെയ്യുന്ന സൈനികനാണ് ആദ്യമായി കൊറോണ സ്ഥിരീകരിച്ചത്.
Comments