ലക്നൗ: ഇന്ത്യൻ കരസേനയിൽ വനിതാ പ്രാതിനിധ്യം വർദ്ധിപ്പിക്കുന്നു. അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന മെഗാ റിക്രൂട്ട്മെന്റ് റാലി ഉത്തർപ്രദേശ് കേന്ദ്രീകരിച്ച് ഇന്നാരംഭിക്കും.കൊറോണ കാരണം മാറ്റിവെച്ച റിക്രൂട്ട്മെന്റ് ഡ്രൈവാണ് നടത്തുന്നതെന്ന് മേജർ ജനറൽ എൻ.എസ്.രാജ്പുരോഹിത് പറഞ്ഞു. ലക്നൗ എ.എം.സി സ്റ്റേഡിയത്തിലാണ് സൈനിക സേവനത്തിനായി വനിതകളെ തിരഞ്ഞെടുക്കുന്ന പരിപാടികൾ നടക്കുക.
2020 ഫെബ്രുവരി 17ന് സുപ്രീംകോടതി നിർദ്ദേശപ്രകാരം വനിതകളെ പെർമനന്റ് കമ്മീഷൻ സംവിധാനത്തിൽ ഉൾപ്പെടുത്തണമെന്ന വിധി പ്രഖ്യാപിച്ചിരുന്നു. തുടർന്ന് നടക്കുന്ന ആദ്യത്തെ മെഗാ റിക്രൂട്ട്മെന്റ് റാലിയാണ് ലക്നൗവിൽ നടക്കാനിരിക്കുന്നത്. വനിതാ ഓഫീസർമാരെ പെർമനന്റ് കമ്മീഷൻ അനുവദിച്ച് തുടങ്ങിയതും പുതിയ തലമുറയ്ക്ക് പ്രേരണയാണ്. സൈനിക നിയമനത്തിന് ആഗ്രഹിക്കുന്ന വനിതകൾ നല്ല ശാരീരിക മികവും പ്രതിരോധ ശേഷിയും കൈവരിക്കാൻ ചെറുപ്രായത്തിലെ ശ്രമിക്കണമെന്നും രാജ്പുരോഹിത് പറഞ്ഞു.
Comments