മോസ്കോ: ലോകത്തിലെ ഏറ്റവും തണുപ്പുള്ള സ്ഥലങ്ങളിൽ ഒന്നാണ് റഷ്യയിലെ മോസ്കോ. മോസ്കോയിലെ മഞ്ഞുവീഴ്ചയുള്ള സൈബീരിയ പ്രദേശത്ത് കാണ്ടാമൃഗത്തിന്റെ അവശിഷ്ടം കണ്ടെത്തി.കാണ്ടാമൃഗത്തിന്റെ ഈ അവശിഷ്ടത്തിന് ഏകദേശം നാൽപ്പതിനായിരം വർഷം പഴക്കമുണ്ടെന്ന് ശാസ്ത്രജ്ഞർ പറയുന്നു.
അവശിഷ്ടങ്ങൾ വിദഗ്‌ദ്ധ പഠനത്തിനായി സൈബീരിയയിലെ യാകുത്സ്ക് നഗരത്തിലേക്ക് അയച്ചു.ശാസ്ത്രജ്ഞർ കാണ്ടാമൃഗത്തിന്റെ അവശിഷ്ടങ്ങൾ മാദ്ധ്യമങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചതായി സൈബീരിയൻ ടൈംസ് റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഏകദേശം നാൽപ്പതിനായിരം വർഷങ്ങൾ പിന്നിട്ടിട്ടും കാണ്ടാമൃഗത്തിന്റെ 80 ശതമാനം ശരീരഭാഗങ്ങളും അവശേഷിക്കുകയാണ് എന്നത് ശാസ്ത്രജ്ഞരെ അത്ഭുതപ്പെടുത്തുന്നു. കാണ്ടാമൃഗത്തിന്റെ മുടി, പല്ലുകൾ, കൊമ്പ്, കൊഴുപ്പ് എന്നിവ നാശം സംഭവിക്കാതെ നിലനിൽക്കുന്നുണ്ട്.ജനവാസമില്ലാത്ത പ്രദേശത്ത് മഞ്ഞ് ഉരുകുന്നതിനിടയിലാണ് കാണ്ടാമൃഗത്തിന്റെ മൃതദേഹം കണ്ടെത്തിയത്.
“ഈ കാണ്ടാമൃഗം ഏകദേശം 236 സെന്റീമീറ്ററാണ്, ഇത് മുതിർന്ന കാണ്ടാമൃഗത്തേക്കാൾ ഒരു മീറ്റർ കുറവാണ്,” യാകുട്ടിയ അക്കാദമി ഓഫ് സയൻസസിലെ ഡോക്ടർ ജെന്നഡി ബോയിസ്‌കോറോവ് പറഞ്ഞു. മുതിർന്ന കാണ്ടാമൃഗത്തേക്കാൾ 25 സെന്റിമീറ്റർ കുറവുള്ള കാണ്ടാമൃഗത്തിന് 130 സെന്റിമീറ്റർ ഉയരമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു. വേട്ടക്കാരിൽ നിന്ന് രക്ഷപ്പെടാനായി കാണ്ടാമൃഗം ഓടിയപ്പോൾ ചതുപ്പിൽ കുടുങ്ങുകയതാവാം എന്നാണ് ശാസ്ത്രജ്ഞർ കരുന്നത്.കാലാവസ്ഥാ വ്യതിയാനം മൂലമാണ് ഈ കാണ്ടാമൃഗം ചത്തതെന്നും ശാസ്ത്രജ്ഞർ വിലയിരുത്തുന്നു. എന്നിരുന്നാലും, മരണത്തിന്റെ യഥാർത്ഥ കാരണം വ്യക്തമല്ല. ഈ അവശിഷ്ടത്തിൽ നിന്ന്, ശാസ്ത്രജ്ഞർ കാണ്ടാമൃഗത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയാണ് .
Comments