ന്യൂഡൽഹി: അതിർത്തിയിലെ ജനജീവിതം അസ്വസ്ഥമാക്കി തുടരുന്ന സമരം കർഷകരുടെ നേതൃത്വത്തിലല്ലെന്ന് ഡൽഹി പോലീസ്. അനിഷ്ടസംഭവ ങ്ങളൊഴിവാക്കാനും ദേശീയപാതയിലെ തടസ്സം നീക്കാനുമായി ഡൽഹി-ഉത്തർപ്രദേശ് പോലീസ് അതിശക്ത സുരക്ഷക്കായി ഒരുങ്ങുന്നു.
ഗാസിപ്പൂർ അതിർത്തിയിലെ സുരക്ഷയാണ് വർദ്ധിപ്പിക്കുന്നത്. അക്ഷർധാം ക്ഷേത്രത്തിന് സമീപത്ത്കൂടെ വാഹനങ്ങൾ കടക്കാതിരിക്കാനുള്ള ശ്രമമാണ് ഡൽഹി പോലീസ് നടത്തുന്നത്. ദേശീയ പാത 24 കടന്നുപോകുന്ന ഈ മേഖലയിലേക്ക് സമരക്കാരുടെ വാഹനങ്ങൾ ഇനി അനുവദിക്കില്ല.
സമരം 66-ാം ദിവസത്തിലേക്ക് കടന്നിരിക്കുന്നതിനാൽ കൂടുതൽ പേരെ സമരകേന്ദ്രങ്ങളിലേക്ക് എത്തിക്കാനാണ് ശ്രമം. ഉത്തർപ്രദേശ് മേഖലയിൽ നിന്നും ഡൽഹിയിലേക്ക് സമരക്കാരെ വരുത്താതിരിക്കാനും അക്രമങ്ങൾ ഉണ്ടാകാതിരിക്കാനുമാണ് യു.പി.പോലീസ് ശ്രമിക്കുന്നത്.
Comments