മോസ്കോ: അമേരിക്കയുടെ റഷ്യക്കെതിരായ വിദേശനയം കടുപ്പിക്കണമെന്ന അഭ്യർത്ഥനയുമായി അലെക്സി നെവാൽനി. പുടിന്റെ ഭരണം ഏകാധിപത്യ പരമാണെന്നും പ്രതിപക്ഷ നേതാക്കളെ കൊന്നൊടുക്കി അഴിമതി മൂടിവെയ്ക്കാ മെന്നത് വ്യാമോഹമാണെന്നും നെവാൽനി ആരോപിച്ചു. ജോ ബൈഡനുമായി സംസാരിച്ച നെവാൽനി റഷ്യയുടെ ഭീകര നയങ്ങൾക്കെതിരെ അന്താരാഷ്ട്ര വിലക്കുകൾ ഏർപ്പെടുത്തണമെന്ന് ആവശ്യമുന്നയിച്ചു.
നെവാൽനിയുടെ നേതൃത്വത്തിലുള്ള അഴിമതി വിരുദ്ധ ഫൗണ്ടേഷനാണ് പുടിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ സന്തത സഹചാരികളായ എട്ട് മുതിർന്ന ഉദ്യോഗസ്ഥരെല്ലാം അഴിമതിക്കാ രാണെന്നും എല്ലാവരേയും അമേരിക്ക വിലക്കണമെന്നുമാണ് നെവാൽനി ബൈഡനോട് അഭ്യർത്ഥിച്ചിരിക്കുന്നത്.
റഷ്യയിൽ ഭരണകൂടത്തിന്റെ മറവിൽ അഴിമതി നടത്തുന്ന 35 ഉദ്യോഗസ്ഥ രെക്കുറിച്ചുള്ള വിവരമാണ് ബൈഡന് കൈമാറിയത്. ഇതിൽ എട്ടുപേരാണ് പ്രധാനികളായി ആരോപിക്കപ്പെടുന്നത്. നെവാൽനിയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച 5021 പേരെ വിവിധ സ്ഥലങ്ങളിൽ റാലികൾ നടത്തിയതിന് പുടിൻ ഭരണകൂടം പിടികൂടിയിരുന്നു. തൊട്ടുപുറകേയാണ് അമേരിക്കയുടെ സഹായം നെവാൽനി അഭ്യർത്ഥിച്ചത്. സൈബീരിയയിൽ വെച്ച് വിഷം നൽകി കൊല്ലാൻ ശ്രമിച്ചതിന് ശേഷം ജർമ്മനിയിലെ ചികിത്സയി ലൂടെയാണ് നെവാൽനി ജീവിതത്തിലേക്ക് തിരിച്ചു വന്നത്.
Comments