ന്യൂഡൽഹി : കാർഷിക ബില്ലിനെതിരെ ഒന്നുമറിയാതെയാണ് പ്രതിഷേധം നടത്തുന്നതെന്ന ബിജെപി ആരോപണം സത്യമെന്ന് വീണ്ടും തെളിയുന്നു. താങ്ങുവില എടുത്തുകളയുന്ന നിയമമെന്ന് സഭയിൽ ആരോപിച്ച കോൺഗ്രസ് എം.പിക്ക് തിരിച്ചടി. എവിടെയാണ് അങ്ങനെയൊരു നിയമം പറഞ്ഞിരിക്കുന്നത് എന്ന ചോദ്യമുയർന്നപ്പോൾ അത് ചൂണ്ടിക്കാട്ടാനാകാതെ കോൺഗ്രസ് എം.പി സഭയിൽ കഷ്ടപ്പെടുകയായിരുന്നു.
പഞ്ചാബിൽ നിന്നുള്ള കോൺഗ്രസ് എം.പി രവ്നീത് സിംഗ് ബിട്ടുവാണ് സഭയിൽ പറഞ്ഞ കാര്യം തെളിയിക്കാനാകാതെ നാണംകെട്ടത്. 22 മിനുട്ട് നേരത്തെ പ്രസംഗത്തിനിടയിലായിരുന്നു താങ്ങുവില എടുത്തുകളയുന്ന വകുപ്പുകൾ കാർഷിക നിയമത്തിലുണ്ടെന്ന് എം.പി ആരോപിച്ചത്. എന്നാൽ ഏതാണ് ആ വകുപ്പെന്നും എവിടെയാണങ്ങനെ പറഞ്ഞിട്ടുള്ളതെന്നും ചോദിച്ച് കേന്ദ്ര സഹമന്ത്രി അനുരാഗ് താക്കൂർ എണീറ്റതോടെ എം.പി വെട്ടിലായി.
ഞാനിപ്പോൾ പറയാം എന്നൊക്കെ പറഞ്ഞ് എം.പി ബില്ലെടുത്ത് വായിക്കാൻ ശ്രമിച്ചെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ചോദ്യം ആവർത്തിച്ച് അനുരാഗ് താക്കൂർ വീണ്ടും രംഗത്തെത്തിയെങ്കിലും കോൺഗ്രസ് എം.പി തപ്പിത്തടയുകയായിരുന്നു. കാർഷിക മേഖലയിലേക്ക് ഗൂഗിളിനേയും വാട്സാപ്പിനേയും ക്ഷണിച്ചിട്ടുണ്ടെന്ന പരമ അബദ്ധവും എം.പി വിളമ്പി. വാട്സാപ്പിനും ഗൂഗിളിനും കാർഷിക വ്യവസായം ഇല്ല എന്നത് അറിയാതെയായിരുന്നു എം.പിയുടെ വാചകമടി.
മൂന്നാം വകുപ്പും അഞ്ചാം വകുപ്പും താങ്ങുവില എടുത്തുകളയുന്നത് പറയുന്നുണ്ടെന്ന് ബിട്ടു വീണ്ടും പറഞ്ഞു. എന്നാൽ അതും അദ്ദേഹത്തിനു തെളിയിക്കാനായില്ല. അവസാനം ആർക്കും മനസ്സിലാകാത്ത രീതിയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ടെന്ന് പറഞ്ഞ് എം.പി തടിതപ്പുകയായിരുന്നു കോൺഗ്രസ് എം.പി. ചർച്ചയുടെ വീഡിയോ ദൃശ്യങ്ങൾ കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ ട്വിറ്ററിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.
Congress MP caught LYING in Parliament.
Fails to answer which clause says
“Mandis will be scrapped”.Watch this 👇🏼 pic.twitter.com/Udx5eM124M
— Anurag Thakur (@ianuragthakur) February 9, 2021
Comments