ന്യൂഡൽഹി: കൊറോണ പ്രതിരോധവാക്സിൻ രണ്ടാം ഘട്ടത്തിന് വ്യാപകമായ സ്വീകാര്യത ലഭിക്കുന്നതായി കേന്ദ്ര ആരോഗ്യവകുപ്പ്. ആരോഗ്യസേതു ആപ് വഴിയും ആരോഗ്യ മന്ത്രാലയം വഴിയും പേര് നൽകിയവരുടെ എണ്ണം ഇന്നലെ മാത്രം 25 ലക്ഷം കവിഞ്ഞതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതിൽ പ്രധാനമന്ത്രിയടക്കം നാലു ലക്ഷത്തോളം പേർ ഇന്നലെ വാക്സിനെടുത്തു. കൊറോണ മുക്തി നേടിയവർ രണ്ടു മാസത്തിന് ശേഷം മാത്രം വാക്സിനെടുത്താൽ മതിയെന്ന് ആരോഗ്യവകുപ്പറിയിച്ചു.
അറുപതു വയസ്സിന് മുകളിലുള്ളവർക്കാണ് രണ്ടാം ഘട്ടത്തിൽ മുൻതൂക്കം. ഇതിനൊപ്പം നാൽപ്പത്തിയഞ്ച് വയസ്സിന് മുകളിലുള്ള ഗുരുതര രോഗബാധിതർക്കും ഈ ഘട്ടത്തിൽ വാക്സിൻ നൽകും. ഹൃദ്രോഹം, അർബുദം, വൃക്ക-കരൾ രോഗങ്ങൾ, പ്രമേഹം, പക്ഷാഘാതം, അരിവാൾ രോഗം, തലാസീമിയ എന്നീ 20 തരം ഗുരുതര രോഗമുള്ളവർക്കാണ് മുൻഗണന. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരടക്കം ഇന്ന് വാക്സിൻ എടുക്കുമെന്ന് ആരോഗ്യവകുപ്പറിയിച്ചു.
Comments