ഡെറാഡൂൺ: കൊറോണ നിയന്ത്രണം ലംഘിച്ചതിന്റെ പേരിലെടുത്ത എല്ലാ കേസ്സുകളും പിൻവലിക്കുമെന്ന് ഉത്തരാഖണ്ഡ് സർക്കാർ. സംസ്ഥാന ക്യാബിനറ്റ് മന്ത്രിമാരുടെ യോഗത്തിലാണ് തീരുമാനം. പുതുതായി ചുമതലയേറ്റ മുഖ്യമന്ത്രി തീരഥ് സിംഗ് റാവത്തിന്റെ നേതൃത്വത്തിലാണ് മന്ത്രിസഭ കൂടിയത്.
കൊറോണ ലോക്ഡൗൺ പ്രഖ്യാപിച്ച ശേഷം സംസ്ഥാനത്തുടനീളം ആയിര ക്കണക്കിന് കേസ്സുകളാണ് വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും രാഷ്‌ട്രീയ പാർട്ടികൾക്കുമെതിരെ ആരോഗ്യവകുപ്പിന് എടുക്കേണ്ടിവന്നത്.
ആഗോള മഹാമാരിയെപ്പറ്റി ശരിയായ അവബോധം ലഭിക്കാൻ തുടങ്ങിയതോടെ ജനങ്ങൾ ശ്രദ്ധയോടെ പെരുമാറിയെന്നും യോഗം വിലയിരുത്തി. ബോധവൽക്ക രണമാണ് ഇത്തരം ഘട്ടങ്ങളിൽ ജനങ്ങൾക്ക് വേണ്ടതെന്നും അവരുടെ ആത്മ വിശ്വാസം വർദ്ധിച്ചാൽ മാത്രമേ സർക്കാർ തീരുമാനങ്ങൾ പ്രാവർത്തികമാകൂ എന്നും യോഗം വിലയിരുത്തി.
Comments