കൊൽക്കത്ത: തൃണമൂൽ ഗുണ്ടകൾ ആക്രമിച്ച ബി.ജെ.പി പ്രവർത്തകന്റെ അമ്മ മരണപ്പെട്ടു. കേസിൽ ഇതുവരെ പോലീസ് നടപടിയുണ്ടാകാത്തതിൽ പ്രതിഷേധിച്ച് പശ്ചിമബംഗാളിലെ ബി.ജെ.പി പ്രവർത്തകൻ. തന്റെ വീട് കയറി ആക്രമിച്ചവരെ കുറിച്ച് വ്യക്തമായ സൂചന നൽകിയിട്ടും മമതയുടെ സർക്കാർ നടപടി എടുത്തില്ലെന്ന് ഗോപാൽമജൂംദാർ ആരോപിച്ചു. 24 പർഗാന ജില്ലയിലെ നിംതാ മേഖലയിലാണ് തൃണമൂൽ ഗുണ്ടകൾ അഴിഞ്ഞാടിയത്.
പോലീസിന് പ്രതികളെ അറിയാം എന്നിട്ടും അവരെ സംരക്ഷിക്കുകയാണെന്നാണ് ഗോപാൽ പറയുന്നത്. അവരാദ്യം എന്റെ കഴുത്തിന് കുത്തിപ്പിടിച്ചു. തുടർന്ന് തലചുമരിലിടിച്ചു. റിവോൾവറുപയോഗിച്ച് എന്റെ മുഖത്തിടിച്ചതോടെ പല്ലുപോയി. ഇതിനിടെ പ്രായമായ അമ്മയെ മുഖത്തടിച്ചു വീഴ്‌ത്തിയ അക്രമികൾ വീട്ടിലെ സാധാനങ്ങളെല്ലാം നശിപ്പിച്ചെന്നും ഗോപാൽ പറഞ്ഞു.
എതിർത്തുനിൽക്കാതിരുന്നതിനാലാണ് അവർ വെടിവെയ്‌ക്കാതിരുന്നതെന്നും ഗോപാൽ പറഞ്ഞു. നടപടി എടുക്കാത്തതിൽ ശക്തമായ പ്രതിഷേധവുമായി ബി.ജെ.പി രംഗത്തെത്തിയിട്ടുണ്ട്. തെരഞ്ഞടുപ്പിലും വിഷയം പ്രചരിപ്പിക്കുകയാണ് ബിജെപി.
Comments