ന്യൂഡൽഹി: 2021 സീസണിലെ ഐ.പി.എൽ ഇന്ത്യയിൽ നിശ്ചയിച്ചപോലെ തന്നെ നടക്കു മെന്ന് ബി.സി.സി.ഐ അദ്ധ്യക്ഷൻ സൗരവ് ഗാംഗുലി. മുംബൈ പ്രധാന വേദിയായ ഐ.പി.എല്ലിൽ മഹാരാഷ്‌ട്രയിലെ കൊറോണ ലോക്ഡൗൺ തടസ്സമാകില്ലെന്നാണ് ഗാംഗുലിയുടെ വിശദീകരണം. ഒരാഴ്ചത്തേക്ക് മഹാരാഷ്‌ട്ര ലോക്ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഗാംഗുലി നയം വ്യക്തമാക്കിയത്.
എല്ലാ തയ്യാറെടുപ്പും നടത്തിക്കഴിഞ്ഞതായി ഐ.പി.എൽ ചുമതലക്കാരും അറിയിച്ചു. ഇന്നലെ മുതലാണ് രാത്രികാല കർഫ്യൂവും നിയന്ത്രിതമായ ലോക്ഡൗണും മഹാരാഷ്‌ട്രാ സർക്കാർ പ്രഖ്യാപിച്ചത്. രാത്രികാല കർഫ്യൂ രാത്രി 8 മണിമുതൽ പിറ്റേന്ന് രാവിലെ 7 മണിവരെയാണ് പ്രഖ്യാപിച്ചി രിക്കുന്നത്. നിയന്ത്രണങ്ങളുടെ ഭാഗമായി മാളുകൾ റസ്റ്റോറന്റുകൾ, ബാറുകൾ എന്നിവഅടച്ചിടാനുള്ള നിർദ്ദേശവും നൽകിയിരിക്കുകയാണ്.
മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ ഐ.പി.എല്ലിലെ അഞ്ചിലൊന്ന് മത്സരങ്ങളും നടക്കേണ്ടതുണ്ട്. പത്തു മത്സരങ്ങളാണ് മുംബൈയിൽ നടക്കുന്നത്. ഏപ്രിൽ 10 മുതൽ 25 വരെയാണ് മത്സരം നടക്കുന്നത്. ആദ്യമത്സരം 10-ാം തീയതി ഡൽഹി ക്യാപ്പിറ്റൽസും ചെന്നൈ സൂപ്പർകിംഗ്‌സും തമ്മിലാണ് മുംബൈയിൽ നടക്കുന്നത്. നാല് ഫ്രാഞ്ചൈസികളുടെ മത്സരം മുംബൈ കേന്ദ്രീകരിച്ചാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിൽ ഡൽഹി, മുംബൈ, പഞ്ചാബ്, രാജസ്ഥാൻ, കൊൽക്കത്ത ടീമുകളാണ് മുംബൈ തട്ടകമായി തീരുമാനിച്ചിരിക്കുന്നത്. എല്ലാ ടീമുകളും പരിശീലനങ്ങളും ആരംഭിച്ചുകഴിഞ്ഞു.
Comments